കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ബുധനാഴ്ച അടച്ചിടും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം.
19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്. ഈ സാഹചര്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും അതിനാൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റേറന്റ് അസോസിയേഷൻ അറിയിച്ചു.
വിലക്കയറ്റം കാരണം ഹോട്ടൽ മേഖല തകർച്ച നേരിടുകയാണ്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.