കയ്റോ: ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,100 ആയെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 350 പേർ കൊല്ലപ്പെട്ടത് ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിലായ ശേഷമാണ്.
ശനിയാഴ്ച ഖാൻ യൂനിസിൽ ഇസ്രേലി സേന രണ്ടു പലസ്തീൻ സഹോദര ബാലന്മാരെ വെടിവച്ചുകൊന്നു. ഇതിൽ ഒരാൾക്ക് എട്ടും രണ്ടാമന് പത്തോ, പതിനൊന്നോ വയസും പ്രായമുണ്ടെന്നാണു റിപ്പോർട്ട്.
ഇസ്രേലി സേനയുടെ മേഖലയിൽ അതിക്രമിച്ചു കയറിയതിനെത്തുടർന്നാണ് വെടിവച്ചതെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ബാലന്മാർ വിറകുശേഖരിക്കാൻ പോയതാണെന്നു ബന്ധുക്കൾ പറഞ്ഞു.