ന്യൂയോർക്ക്: യാക്കോബായ സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിലെ സീനിയർ വൈദികനായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ പുരോഹിത ജീവിതത്തിന് 2026 ഫെബ്രുവരി 24ന് 50 വർഷം പൂർത്തിയാകുന്നു.
അമേരിക്കൻ അതിഭദ്രാസനത്തിൽ യെൽദൊ മോർ തീത്തോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിന്റെ വിവിധ ആത്മീയ - ഭരണപര പ്രവർത്തനങ്ങളിൽ ചട്ടത്തിൽ അച്ചന്റെ സമർപ്പിത സേവനം ശ്രദ്ധേയമായ പങ്കുവഹിച്ചു. അതിന് മുൻപ് കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും പൊതുമണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
1952 ഓഗസ്റ്റ് ഒമ്പതിന് കുമരകത്ത് നെല്ലാനിക്കൽ കുടുംബത്തിൽ പരേതനായ തോമസ് വർഗീസിന്റെയും വാകത്താനം പ്ലാപ്പറമ്പിൽ കുടുംബത്തിൽപ്പെട്ട വളളാംകടവിൽ പരേതയായ അച്ചാമ്മ തോമസിന്റെയും മൂത്ത പുത്രനായി ജനിച്ചു.
1974 നവംബർ 25ന് പെരുമ്പിള്ളി തിരുമേനിയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1975 നവംബർ രണ്ടിന് യൗപതിയാകീനോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1976 ഫെബ്രുവരി 22ന് തിരുമേനിയുടെ തൃക്കരങ്ങളാൽ പൂർണ ശെമ്മാശനായി.
മലങ്കര സഭയുടെ മഹാനായ ദിവ്യസാക്ഷിയും ആത്മീയ പ്രഭയായ പുണ്യശ്ലോകനായ പെരുമ്പള്ളീ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്നാണ് തിരുവചന ശുശ്രൂഷയുടെ എല്ലാതലത്തിലുമുള്ള മഹത്വപൂർണ തുടക്കം ലഭിച്ചത്.