കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ അനുയായികളുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് കർഫ്യു ഏർപ്പെടുത്തി.
ബുധനാഴ്ച ബാര ജില്ലയിലായിരുന്നു സംഭവം. ശർമ ഒലിക്ക് സെപ്റ്റംബറിലെ ജെൻ സി പ്രക്ഷോഭത്തിൽ അധികാരമൊഴിയേണ്ടിവന്നിരുന്നു.
ബുധനാഴ്ച ബാര ജില്ലയിൽ ജെൻ സി പ്രക്ഷോഭകരും ശർമ ഒലിയുടെ സിപിഎൻ-യുഎംഎൽ പാർട്ടിക്കാരും ഒരേ സമയം റാലി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഇരു വിഭാഗവും ഏറ്റുമുട്ടി.
പരിക്കേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.