തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് ആരെ സന്തോഷിപ്പിക്കാനാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
എന്ത് പ്രസക്തിയാണ് യുപി മുഖ്യമന്ത്രിയുടെ കത്തിനുള്ളതെന്ന് പിണറായി വിജയൻ മറുപടി പറയണം.
സിപിഎം അതിന്റെ മതേതര നിലപാട് കളഞ്ഞുകുളിച്ചെന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട്. അപ്പോൾ അന്ന് പ്രതിപക്ഷത്ത് ഇരുന്ന് ഞങ്ങൾ ഉന്നയിച്ച ആരോപണം കേന്ദ്ര കമ്മിറ്റിയും ശരിവച്ചിരിക്കുന്നു. സിപിഎമ്മിന് തിരിച്ചറിവുണ്ടാകാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
തന്നെ കാണാൻ വന്ന വയോധികയെ പോലീസ് കൈയേറ്റം ചെയ്തെന്ന വാർത്ത തെറ്റാണ്. അവർ തെറ്റായ പരാതി നൽകിയാൽ എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.