Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoodSamaritan

Kouthukam

ആംബുലൻസിനായി കാത്തുനിന്നില്ല, സ്വന്തം കാറിൽ ജീവനുമായി പാഞ്ഞു; സോഷ്യൽ മീഡിയയിൽ കയ്യടി നേടി ഒരു യഥാർഥ നായകൻ

ഗംഗാ എക്സ്പ്രസ് വേയിൽ ഉണ്ടായ ദാരുണമായ ഒരു കാറപകടത്തിൽപ്പെട്ട നാല് യാത്രക്കാർക്ക് സുപ്രീം കോടതി അഭിഭാഷകനായ ആദിദേവ് കുമാറും മറ്റ് ചില വഴിയാത്രക്കാരും ചേർന്ന് രക്ഷകരായ സംഭവം മനുഷ്യത്വത്തിന്‍റെ വലിയൊരു മാതൃകയാവുകയാണ്.

വാരണാസിയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ താൻ കണ്ട ഈ അനുഭവത്തെക്കുറിച്ച് ആദിദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഈ ധീരമായ രക്ഷാപ്രവർത്തനം പുറംലോകമറിഞ്ഞത്.

യാത്രയ്ക്കിടയിൽ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട ഒരു ഐ-10 കാർ മുന്നിലുണ്ടായിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാറിനുള്ളിൽ യാത്രക്കാർ ചോരയിൽ കുളിച്ച് കുടുങ്ങിക്കിടക്കുന്നത് കണ്ട് ആദിദേവ് തന്‍റെ വാഹനം നിർത്തി ഉടൻ തന്നെ സഹായത്തിനെത്തി.

വാഹനത്തിന്‍റെ വാതിലുകൾ ജാമായിരുന്നതിനാൽ ഒരു ഇരുമ്പ് വടി ഉപയോഗിച്ച് പിൻവാതിൽ തകർത്താണ് ആദ്യം ഒരു മുതിർന്ന സ്ത്രീയെ പുറത്തെടുത്തത്. മുൻവശത്തെ വാതിലുകൾ തുറക്കാൻ കഴിയാതെ വന്നതോടെ വിൻഡ്ഷീൽഡ് തല്ലിത്തകർത്ത് ബാക്കിയുള്ളവരെയും അദ്ദേഹം അവിടെക്കൂടിയ മറ്റ് യാത്രക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു.

ആംബുലൻസ് വരാൻ വൈകിയതിനെത്തുടർന്ന് പരിക്കേറ്റവരെ സ്വന്തം കാറിൽ കയറ്റി അദ്ദേഹം ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. വഴിമധ്യേ വെച്ച് എതിരെ വന്ന ആംബുലൻസിലേക്ക് ഇവരെ മാറ്റിയ ശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്.

പരിക്കേറ്റവരുടെ സാധനങ്ങൾ സുരക്ഷിതമായി അധികൃതരെ ഏൽപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. രക്ഷാപ്രവർത്തനം കാരണം അദ്ദേഹത്തിന്‍റെ യാത്ര ഒന്നര മണിക്കൂറോളം വൈകിയെങ്കിലും അപകടത്തിൽപ്പെട്ട നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന വാർത്തയാണ് പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത്.

ആപത്ഘട്ടങ്ങളിൽ കാത്തുനിൽക്കുന്ന ചെറിയൊരു സഹായം പോലും വലിയൊരു ജീവൻ രക്ഷിച്ചേക്കാം എന്ന സന്ദേശം നൽകുന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയാണ്.

 

Latest News

Corehub Up