തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരുന്നു. ഇന്നലെ മന്ത്രിമാരായ കെ.എൻ. ബാലഗോപാലും വീണാ ജോർജും തമ്മിൽ നടക്കേണ്ടിയിരുന്ന ചർച്ച നടന്നില്ല.
വീണാ ജോർജ് ആശുപത്രിയിലും ബാലഗോപാൽ പാർട്ടി സംബന്ധമായ യോഗങ്ങളിലുമായിതിനാലാണ് ഡോക്ടർമാരുടെ സംഘടനയുമായുള്ള ചർച്ച നടക്കാത്തത്.
ഡോക്ടർമാർ ഒപിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇന്നലെയും ബഹിഷ്കരിച്ചു. ചർച്ചയെ സംബന്ധിച്ച് ഇതുവരെയും ഒരു അറിയിപ്പും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്നലെയും ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു.