ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചു ചികിത്സയിലുള്ള 25 പേരിൽ പത്തു പേരുടെ നില ഗുരുതരം. എട്ടു പേരാണ് ഇതുവരെ മരിച്ചത്. 61 പേരാണ് ചികിത്സ തേടിയത്.
കേസിൽ പ്രതിചേർക്കപ്പെട്ട 21 പേരിൽ 13 പേരെ അറസ്റ്റ് ചെയ്തു. മദ്യനിരോധനമുള്ള സംസ്ഥാനമാണു ഗുജറാത്ത്. ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി രാജിവയ്ക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.