ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലായിരിക്കുന്നതിനിടെ നിർണായക നീക്കവുമായി ഇറാൻ. ഒമാനുമായി ചേർന്ന് ഹോർമുസിൽ തുറക്കുന്ന പുതിയ പാതയുടെ വിവരങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് കൈമാറുമെന്നാണ് പ്രഖ്യാപനം.
ഇന്ന് ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടക്കാനിരിക്കെയാണ് നിർണായക പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. പുതിയ പാതയുടെ മാപ്പും വിവരങ്ങളും നൽകുമെന്ന് ഇറാൻ ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കുമോ എന്നതാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. അതേസമയം ബഹ്റൈൻ ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഗൾഫിലെ തീരവും സമുദ്രവും ഇറാനെക്കൂടി ഒപ്പം ചേർത്ത് കൈകാര്യം ചെയ്യണമെന്ന നിർദേശം ഒമാനും മുന്നോട്ടുവച്ചിരുന്നു.