ഇംഫാല്‍: നാളുകളായി തുടരുന്ന വംശീയകലാപത്തിൽ നിന്ന് മണിപ്പൂർ മോചിതമാകുന്നുവെന്നതിന്റെ സൂചനകളുമായി ബസ് സർവീസ്. കലാപത്തെത്തുടർന്ന് മൂന്നുവർഷമായി മുടങ്ങിക്കിടന്ന ഇംഫാൽ-ഗോഹട്ടി ബസ് സർവീസ് വീണ്ടും ചലച്ചുതുടങ്ങി.
നാഗാലാന്‍ഡിലെ ദിമാപുര്‍ വഴിയുള്ള സർവീസ് മണിപ്പുരിലെ പ്രശ്നബാധിത മേഖകളെ സ്പർശിച്ച് കടന്നുപോവുകയായിരുന്നു.
ആദ്യസര്‍വീസില്‍ 125 പേര് യാത്രചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. രണ്ട് ബസുകളിലും നാല് വാനുകളിലുമായാണ് ഇവര്‍ യാത്ര ചെയ്തത്.
കാങ്പോക്പി, സേനാപതി ജില്ലകളില്‍ തടസങ്ങളൊന്നുമില്ലാതെ വാഹനം കടന്നുപോയതു ശുഭസൂചനയായി യാത്രക്കാർ പറയുന്നു. സമാധാനത്തിന് ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണെന്ന അഭിപ്രായവും യാത്രക്കാർ പങ്കുവച്ചു.