Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HampiDiaries

Kouthukam

ഇന്ത്യൻ കാഴ്ചകളിലൂടെ ഒരു ജാപ്പനീസ് യാത്രികയുടെ വേറിട്ട സ്വപ്നസഞ്ചാരം

പ്രസിദ്ധമായ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് ഇന്ത്യയുടെ ആഴമളക്കാൻ ഇറങ്ങിത്തിരിച്ച ഒരു ജാപ്പനീസ് യുവതിയുടെ യാത്രാനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മൂന്ന് മാസക്കാലം തനിച്ചു നടത്തിയ ബാക്ക്പാക്കിംഗ് യാത്രയ്ക്കൊടുവിൽ, ഹന്ന എന്ന സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് ഇന്ത്യൻ കേന്ദ്രങ്ങളെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി.

യാത്രയിലെ കടുത്ത വെല്ലുവിളികളും അതിമനോഹരമായ അനുഭവങ്ങളും ഒരുപോലെ സമ്മാനിച്ച വാരാണസിയാണ് ഹന്നയുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

നഗരത്തിലെ സ്ട്രീറ്റ് ഫുഡും തനത് ലാസിയും അവിടുത്തെ പ്രത്യേക ഊർജവും കാരണം, തുടർന്നുള്ള യാത്രാപദ്ധതികൾ മാറ്റിവെച്ച് ഓടുന്ന ട്രെയിനിൽ നിന്നുമിറങ്ങി അവർ വീണ്ടും വാരാണസിയിലേക്ക് തിരികെയെത്തുകയായിരുന്നു.

അല്പം കഠിനമെങ്കിലും ഇന്ത്യയെന്ന് കേൾക്കുമ്പോൾ തന്‍റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈ പുരാതന നഗരമാണെന്ന് അവർ ഓർത്തെടുക്കുന്നു.

ധ്യാനത്തിലൂടെയും ട്രെക്കിംഗിലൂടെയും വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ച ഹിമാചൽ പ്രദേശിലെ ധർമ്മശാലയാണ് ഹന്നയുടെ രണ്ടാമത്തെ പ്രിയപ്പെട്ട ഇടം.

ഇവിടെ വെച്ച് പങ്കെടുത്ത പത്തുദിവസത്തെ ധ്യാന ക്യാമ്പ് കരുണയുടെ പാഠങ്ങൾ പഠിപ്പിച്ചപ്പോൾ, ട്രിയുണ്ഡ് മലനിരകളിലേക്കുള്ള ട്രെക്കിംഗ് ജീവിതത്തിലെ തന്നെ മികച്ച അനുഭവങ്ങളിലൊന്നായി മാറിയെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും സ്വന്തം വീടുപോലെ പ്രിയപ്പെട്ടതുമായ അനുഭവമാണ് മേഘാലയ സമ്മാനിച്ചത്. ഷില്ലോങ്, സോഹ്‌റ, കൊങ്തോങ് എന്നീ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും കാഫെ സംസ്കാരവും വെള്ളച്ചാട്ടങ്ങളും അവരെ ഏറെ ആകർഷിച്ചു.

നാലാം സ്ഥാനത്തുള്ള കർണാടകയിലെ ഹംപിയെ "ഇന്ത്യൻ പതിപ്പിലെ അറേബ്യൻ നൈറ്റ്സ്" എന്നാണ് ഹന്ന വിശേഷിപ്പിച്ചത്. കൂറ്റൻ പാറക്കെട്ടുകളും പ്രാചീന ക്ഷേത്ര ശേഷിപ്പുകളും പ്രഭാതങ്ങളിൽ ഉയർന്നുകേൾക്കുന്ന പൂജാമണികളുടെ ശബ്ദവും ഹംപിക്ക് മാന്ത്രികമായ അന്തരീക്ഷം നൽകുന്നു.

പഴയകാലത്ത് മനുഷ്യർ സ്വന്തം കൈകളാൽ തീർത്തതാണ് ഇതെന്ന് വിശ്വസിക്കാൻ പോലും കഴിയാത്തത്ര അത്ഭുതം സൃഷ്ടിച്ച മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകളാണ് അഞ്ചാമതായി പട്ടികയിൽ ഇടംപിടിച്ചത്.

കേവലം ജനകീയമായ മെട്രോ നഗരങ്ങളെ മാത്രം പകർത്തിവെക്കാതെ ഇന്ത്യയുടെ തനതായ ഗ്രാമീണ ഭംഗിയും സാംസ്കാര വൈവിധ്യവും ലോകത്തിന് മുന്നിൽ കാണിച്ചുതന്ന ഹന്നയുടെ ഈ യാത്രാവീഡിയോയ്ക്ക് ലോകമെമ്പാടുമുള്ള യാത്രാപ്രേമികളിൽ നിന്നും വൻ പ്രശംസയാണ് ലഭിക്കുന്നത്.

Latest News

Corehub Up