ബംഗളൂരു: തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3500 ക്യുസെക്സ് വെള്ളം തുറന്നുവിടണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയുടെ ഉത്തരവിനെതിരേ കർണാടകയിൽ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം.
വിവിധ കന്നഡ സംഘടനകൾ സംയുക്തമായി ഓഗസ്റ്റ് 13നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താല്‍.