Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartwarmingStory

Kouthukam

പ്രളയച്ചുഴിയിലും കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് കാട്ടാനക്കൂട്ടം!

പ്രകൃതിയുടെ കോപത്തിന് മുന്നിൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ വിറച്ച നാളുകൾക്കാണ് ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് സാക്ഷ്യം വഹിച്ചത്.

നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിന്‍റെ പ്രതിഫലനമെന്നോണം അതിർത്തി നദികൾ കരകവിഞ്ഞൊഴുകിയപ്പോൾ, ഗിരിജാപൂരി ബാരേജിന് സമീപത്തെ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് അഞ്ച് കാട്ടാനകൾ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു.

കൂട്ടത്തിൽ നീന്തി രക്ഷപ്പെടാൻ ശേഷിയില്ലാത്ത രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. സാധാരണഗതിയിൽ വലിയ പ്രളയമുണ്ടാകുമ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ ഏതു ജീവിയും നെട്ടോട്ടമോടാറുണ്ട്. എന്നാൽ ഇവിടെ കണ്ടത് അത്യപൂർവ്വമായ ഒരു സ്നേഹക്കാഴ്ചയായിരുന്നു.

സ്വന്തം സുരക്ഷിതത്വം നോക്കാതെ, പ്രക്ഷുബ്ധമായ ജലപ്രവാഹത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ കുഞ്ഞുങ്ങളെ ആ മൂന്ന് മുതിർന്ന ആനകൾ ശരീരത്തോട് ചേർത്തുപിടിച്ചു. വെള്ളത്തിന്‍റെ ശക്തിയിൽ ഒഴുകിപ്പോകുമ്പോഴും അവർ ആ കുഞ്ഞുങ്ങളെ തനിച്ചാക്കിയില്ല.

ഉദ്യോഗസ്ഥയായ സുപ്രിയ സാഹു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളിലൂടെയാണ് ഈ ദാരുണവും അതേസമയം വികാരനിർഭരവുമായ സംഭവം ലോകമറിഞ്ഞത്. കലിയടങ്ങാത്ത ഒഴുക്കിനെതിരെയുളള ആ മൃഗങ്ങളുടെ പോരാട്ടം വന്യജീവി സ്നേഹികളുടെ മനസിനെ ഒന്നാകെ ഉലച്ചു.

ബാരേജിന്‍റെ അപകടകരമായ വാതിലുകളിലേക്ക് സംഘം അടുക്കുന്നതുകണ്ട വനംവകുപ്പും ജലസേചന വിഭാഗവും ഒട്ടും സമയം കളയാതെ രംഗത്തിറങ്ങി. ബാരേജിലൂടെയുള്ള ജലമൊഴുക്കിന്‍റെ ശക്തി അടിയന്തരമായി കുറച്ചതാണ് ഈ ദൗത്യത്തിൽ വഴിത്തിരിവായത്.

വെള്ളത്തിന്‍റെ ശക്തി മാറി ഒഴുക്കിന് അല്പം ശാന്തത വന്നതോടെ, ഉദ്യോഗസ്ഥർ ആനകളെ സമയോചിതമായി കരയിലേക്ക് വഴിതിരിച്ചുവിട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അഞ്ച് ആനകളും സുരക്ഷിതമായി അടുത്തുള്ള വനമേഖലയിലേക്ക് കയറിപ്പോയി.

മനുഷ്യർക്ക് മാത്രം അവകാശപ്പെട്ട ഒന്നല്ല കൂട്ടായ്മയും കരുതലുമെന്ന് തെളിയിച്ച ഈ ആനക്കൂട്ടം, പ്രകൃതിദുരന്തങ്ങളിൽപ്പെടുന്നത് മനുഷ്യ ജീവനുകൾ മാത്രമല്ലെന്ന വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ബാക്കിവെക്കുന്നത്.

 

Viral

ഐസ്‌ക്രീം നുണഞ്ഞ് മാതാപിതാക്കൾ കേബിൾ കാറിൽ; അഞ്ച് മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് കാവലായി അപരിചിതയായ സെക്യൂരിറ്റി ഗാർഡ്

ചൈനയിലെ പ്രശസ്തമായ ക്വിയാൻലിംഗ് മൗണ്ടൻ പാർക്കിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു വിദേശ ദമ്പതികളുടെ അപ്രതീക്ഷിത തീരുമാനം ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

വിനോദയാത്രയ്ക്കിടയിൽ തങ്ങളുടെ അഞ്ച് മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഒരു അപരിചിതയായ സെക്യൂരിറ്റി ഗാർഡിനെ ഏൽപ്പിച്ച് കേബിൾ കാർ യാത്രയ്ക്ക് പോയ പാകിസ്ഥാനി ദമ്പതികളുടെ നടപടിയാണ് വിവാദമായത്.

ഭാഷാപരമായ തടസങ്ങൾ ഉള്ളതിനാൽ സെക്യൂരിറ്റി ഗാർഡുമായി കാര്യമായി സംസാരിക്കാനോ തങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കൈമാറാനോ നിൽക്കാതെയാണ് ഇവർ കുഞ്ഞുങ്ങളെ ഏൽപ്പിച്ചത്.

നിമിഷങ്ങൾക്കുള്ളിൽ ഈ ദമ്പതികൾ കാഴ്ചകൾ കാണാൻ മറഞ്ഞതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാരിയായ ചെൻ ഡെയിംഗിനും മറ്റ് സന്ദർശകർക്കും മുമ്പിൽ രണ്ട് കുരുന്നുകളുടെ സംരക്ഷണം ഒരു വലിയ വെല്ലുവിളിയായി മാറി.

ട്രോളികളിൽ പുതപ്പിച്ചു കിടത്തിയിരുന്ന കുഞ്ഞുങ്ങൾ വിശപ്പും അസ്വസ്ഥതയും കാരണം കരയാൻ തുടങ്ങിയതോടെ പാർക്കിലുണ്ടായിരുന്ന നാട്ടുകാർ ഒത്തുകൂടി.

ഒരു സുരക്ഷാ ജീവനക്കാരി എന്നതിലുപരി ഒരു മുത്തശ്ശിയായ ചെൻ ഡെയിംഗ് വളരെ വാത്സല്യത്തോടെ ആ ദൗത്യം ഏറ്റെടുത്തു. കുട്ടികൾക്ക് കുപ്പിപ്പാൽ നൽകിയും അവർ ഛർദ്ദിച്ചപ്പോൾ അതെല്ലാം തുടച്ചുമാറ്റിയും ചെൻ കാണിച്ച കരുതൽ അവിടെയുണ്ടായിരുന്നവരുടെ കണ്ണുനിറച്ചു.

അതിനിടെ ഒരു കുഞ്ഞ് ഡയപ്പർ നനച്ചപ്പോൾ സഹായത്തിനായി മറ്റ് സ്ത്രീകളും മുന്നോട്ടുവന്നു. കൊടും തണുപ്പിലും മനുഷ്യത്വത്തിന്‍റെ ഊഷ്മളമായ കാഴ്ചകളാണ് പിന്നീട് അവിടെ അരങ്ങേറിയത്.

അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെ ഏൽപ്പിച്ച് കാഴ്ചകൾ കാണാൻ പോയ മാതാപിതാക്കളുടെ മനസിനെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

ഏകദേശം ഒരു മണിക്കൂറിന് ശേഷം ഐസ്‌ക്രീമും കഴിച്ചു തിരികെ വന്ന ദമ്പതികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് കണ്ടപ്പോൾ വലിയ ആശ്വാസമായി. ചൈനീസ് ഭാഷയിൽ എല്ലാവർക്കും നന്ദി പറഞ്ഞാണ് അവർ അവിടെനിന്നും മടങ്ങിയത്.

എന്നാൽ ഈ സംഭവത്തിന്‍റെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾ ഉയർന്നു. ചൈനീസ് ജനതയുടെ സ്നേഹത്തെയും കരുതലിനെയും ഒരു വിഭാഗം ആളുകൾ പ്രശംസിച്ചപ്പോൾ, മാതാപിതാക്കളുടെ ലാഘവബുദ്ധിയെ മറ്റുള്ളവർ രൂക്ഷമായി വിമർശിച്ചു.

സുരക്ഷിതമായ ഒരു രാജ്യമായതിനാലാണ് കുഞ്ഞുങ്ങളെ തിരികെ ലഭിച്ചതെന്നും മറ്റേതെങ്കിലും സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വലിയ അപകടങ്ങൾക്ക് കാരണമാകുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.

അപരിചിതരെ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്നതിലെ ധാർമ്മികതയും സുരക്ഷയുമാണ് ഇപ്പോൾ വലിയൊരു സംവാദവിഷയമായി മാറിയിരിക്കുന്നത്.

Viral

ഇതാണ് ശരിക്കുള്ള റോയൽ വെഡിംഗ്: സഹോദരിയുടെ വിവാഹം ലോകത്തിന് മാതൃകയാക്കി ഒരു യുവാവ്

ആഡംബരത്തിന്‍റെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വിവാഹങ്ങൾക്കിടയിൽ മനുഷ്യത്വത്തിന്‍റെ വേറിട്ടൊരു മാതൃക തീർക്കുകയാണ് ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ സിദ്ധാർഥ് റായ്.

തന്‍റെ സഹോദരിയുടെ വിവാഹം വെറുമൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം, സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവർക്ക് ആദരവ് നൽകാനുള്ള മനോഹരമായൊരു വേദിയാക്കി അദ്ദേഹം ഇതിനെ മാറ്റി.

ലക്ഷങ്ങളും കോടികളും പൊടിച്ച് താരപ്പൊലിമയോടെ വിവാഹങ്ങൾ നടത്തുന്ന ഇന്നത്തെ കാലത്ത്, തെരുവോരങ്ങളിൽ കഴിയുന്നവരെയും യാചകരെയും വിവാഹത്തിലെ മുഖ്യാതിഥികളായി ക്ഷണിച്ച സിദ്ധാർഥിന്‍റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യാചകരെ പ്രത്യേക വാഹനങ്ങൾ ഏർപ്പാട് ചെയ്താണ് അദ്ദേഹം വിവാഹവേദിയിലേക്ക് എത്തിച്ചത്. കേവലം ഭക്ഷണം നൽകി മടക്കി അയക്കുക എന്നതിലുപരി, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന അതേ ബഹുമാനവും പരിഗണനയും അവർക്കും ഉറപ്പുവരുത്തി.

മറ്റ് അതിഥികൾക്കൊപ്പം ഒരേ പന്തിയിൽ ഇരുന്നാണ് ഇവർ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചത്. ആഘോഷങ്ങളുടെ ഭാഗമായ പാട്ടിനും നൃത്തത്തിനുമൊപ്പം യാതൊരു വിവേചനവുമില്ലാതെ അവരെയും പങ്കുചേർത്തത് വിവാഹത്തിനെത്തിയ മറ്റുള്ളവരിലും കൗതുകവും ഒപ്പം വലിയൊരു പാഠവും പകർന്നു നൽകി.

തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് തങ്ങൾക്ക് ഇത്രയധികം സ്നേഹവും അംഗീകാരവും ലഭിക്കുന്നതെന്ന് പങ്കെടുത്ത അതിഥികളിൽ പലരും വികാരാധീനരായി സാക്ഷ്യപ്പെടുത്തി.

തങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കുന്ന പൊതുസമൂഹത്തിന് മുന്നിൽ ലഭിച്ച ഈ ചേർത്തുപിടിക്കൽ വലിയൊരു വിഭാഗം ജനങ്ങൾക്കും പ്രചോദനമായിട്ടുണ്ട്.

സിദ്ധാർഥ് റായ് തന്നെ ഈ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം അത് വൈറലായി മാറി. യഥാർഥ അനുഗ്രഹങ്ങൾ തേടിപ്പോകേണ്ടത് ഇത്തരം നിഷ്കളങ്കരായ മനുഷ്യരിലേക്കാണെന്ന അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കേവലം പണക്കൊഴുപ്പിലൂടെയല്ല, മറിച്ച് മനുഷ്യത്വപരമായ പ്രവർത്തികളിലൂടെയാണ് ഒരു ആഘോഷം അവിസ്മരണീയമാക്കേണ്ടതെന്ന് ഈ വിവാഹം ലോകത്തോട് വിളിച്ചുപറയുന്നു.

Latest News

Corehub Up