Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heat

Idukki

കൊടുംചൂടിന് ആശ്വാസമായി വേനൽമഴ; വ്യാപക നാശനഷ്ടം

തൊടുപുഴ: കടുത്ത ചൂടിന് ആശ്വാസമായി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ. ജില്ലയിൽ ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടായത് ജനങ്ങളിൽ ഭീതിയുണർത്തി. മരം വീണും മറ്റും വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനിലേക്ക് മരം വീണതിനെത്തുടർന്ന് ഏറെ സമയം വൈദ്യുതി തടസവും നേരിട്ടു.

കനത്ത മഴയിൽ തൊടുപുഴ ചുങ്കം സെന്‍റ് മേരീസ് പള്ളിവക കെട്ടിടത്തിന്‍റെ മേൽക്കൂര പൂർണമായും തകർന്നു. മേച്ചിൽ ഷീറ്റുകൾ പൂർണമായും പറന്നുപോയി. ഇതേത്തുടർന്ന് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നശിച്ച് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.

ഇതിൽ ഒരു മുറിയിൽ ഹോം ബോക്സ് എന്ന സ്ഥാപനത്തിന്‍റെ സാനിറ്ററി സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ഇതിൽ നല്ലൊരു ഭാഗവും നശിച്ചു. സമീപത്തെ കാവനാൽ ഇലക്‌ട്രിക്കൽസിന്‍റെ ഗോഡൗണിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. മണക്കാട് പഞ്ചായത്തിന്‍റെ വിവിധ മേഖലകളിൽ മരംവീണും മറ്റും നാശം നേരിട്ടു.

മണക്കാട് വില്ലേജ് ഓഫീസിനു സമീപം ട്രാൻസ്ഫോർമറിലേക്ക് മരം വീണു. റോഡരികിൽനിന്ന മരം ട്രാൻസ്ഫോർമറിനു മുകളിലേക്ക് വീഴുകയായിരുന്നു. അൽ അസ്ഹർ കോളജിനു സമീപം, ഇടവെട്ടി മാർത്തോമ എന്നിവിടങ്ങളിലും മരം വൈദ്യുതി ലൈനിനു മുകളിൽ വീണു. ലൈൻ പൊട്ടിയതിനെത്തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിലും അന്തരീക്ഷം ഇരുണ്ടു മൂടിയെങ്കിലും കാര്യമായ തോതിൽ മഴ തൊടുപുഴ മേഖലയിൽ ലഭിച്ചിരുന്നില്ല.

എന്നാൽ ഇന്നലെ വൈകുന്നേരം നാലോടെ ആരംഭിച്ച വേനൽ മഴ രണ്ടു മണിക്കൂറോളം നേരം നീണ്ടുനിന്നു. മഴയോടൊപ്പം അതി ശക്തമായ ഇടിമിന്നലാണുണ്ടായത്. ഇടിമിന്നലിൽ പല വീടുകളിലും വൈദ്യുതി ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്. ജില്ലയിൽ 12 വയസുള്ള പെണ്‍കുട്ടി ഉൾപ്പെടെ ഇടിമിന്നലിൽ കഴിഞ്ഞ ദിവസം മരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്.

ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.കത്തിനിൽക്കുന്ന കൊടും ചൂടിനു പുറമേ വരണ്ടുണങ്ങിയ നീർച്ചാലുകൾക്കും വേനൽ മഴ ആശ്വാസകരമായി.

Kerala

കൊടും ചൂടിൽ കൊച്ചിക്ക് ആശ്വാസമായി വേനൽ മഴ

കൊച്ചി: കൊടും ചൂടിൽ കൊച്ചിക്ക് ആശ്വാസമായി വേനൽ മഴയെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ ലഭിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയപ്പോൾ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി.

കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ആലുവ കരുമാലൂരിൽ വീടിന്‍റെ മേൽക്കൂര പറന്നുപോയി. ദിനനാഥന്‍റെ വീടിന്‍റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ആർക്കും പരിക്കില്ല.

ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

District News

വേനൽച്ചൂടിനൊപ്പം പ്രചാരണച്ചൂടും

അനൂപ് ജേക്കബ്

കത്തുന്ന വേനൽച്ചൂടിനൊപ്പം പിറവത്ത് പ്രചാരണച്ചൂടും. വോട്ടർമാരെ നേരിൽ കണ്ടും സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും സന്ദർശിച്ചുമാണ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പര്യടനം നടത്തി. കെപിസിസി വൈസ് പ്രസിഡന്‍റ് ജെയ്സൺ ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിൽ അനുവദിച്ച വികസന പദ്ധതികൾ ചൂണ്ടിക്കാണിച്ചാണ് അനൂപ് വോട്ട് അഭ്യർഥിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാർ സ്വീകരണമൊരുക്കി. എടയക്കാട്ടുവയലിലെ പേപ്പതിയിൽ നിന്നുമാരംഭിച്ച പര്യടനം 29 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് വട്ടപ്പാറയിലാണ് സമാപിച്ചത്. ഇന്ന് മണീട് പഞ്ചായത്തിൽ പര്യടനം നടത്തും.

ഷിബു തെക്കുംപുറം

പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ കോതമംഗലത്തെ സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്‍റെ നാലാംദിന തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഉദ്ഘാടനം കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറയിൽ യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ബാബു ഏലിയാസ് നിർവഹിച്ചു.

യുഡിഎഫ് നേര്യമംഗലം മണ്ഡലം ചെയർമാൻ ജൈമോൻ ജോസ് അധ്യക്ഷനായി. ഷമീർ പനക്കൻ, കെ.പി. ബാബു, ബോബൻ ജേക്കബ്, പി.എം. സക്കറിയ, എ.ടി. പൗലോസ്, മാത്യു ജോസഫ്, എ. സി. രാജശേഖരൻ, പി.സി ജോർജ്ജ്, ബാബു പോൾ തുടങ്ങിയവർ പ്രസംഗിച്ചു. 25 ഓളം കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് വോട്ടർമാരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.

മാത്യു കുഴല്‍നാടൻ

കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരാണ് ഇനി ഭരണത്തില്‍ വരുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്‍റെ ആവോലി പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ജോര്‍ജ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.


പുളിക്കായത്ത് കടവില്‍നിന്ന് ആരംഭിച്ച് എലീവിച്ചിറ കുന്ന്, നടുക്കര ഗ്രോട്ടോ, അറക്കപ്പീടിക, അടുപറമ്പ്, ആനിക്കാട്, കോട്ടപ്പുറം, കാട്ടുകണ്ടം കവല, നെല്ലിപ്പള്ളി, അടൂപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഹോസ്റ്റല്‍ പടിയില്‍ സമാപിച്ചു. മഞ്ഞള്ളൂരില്‍ സംഘടിപ്പിച്ച പര്യടന പരിപാടി യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

വി.പി. സജീന്ദ്രന്‍

ദുർഭരണത്തിൽ മനം മടുത്ത ജനങ്ങൾ ഇടത് സർക്കാരിനെതിരെ വിധിയെഴുതുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണൻ. കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി വി.പി.സജീന്ദ്രൻ മഴുവന്നൂർ മണ്ഡലത്തിൽ നടത്തിയ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കുരുമോളത്ത് അധ്യക്ഷനായി. ഐ.കെ. രാജു, സി.പി. ജോയ്, എം.ടി. ജോയി, കെ.വി. എൽദോ, പോൾസൺ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ആക്കാംപാറയിൽ നിന്ന് ആരംഭിച്ച പര്യടനം നെല്ലാട് സമാപിച്ചു.

രാവിലെ പൂത്തൃക്ക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പ്രവർത്തകരോടൊപ്പം സന്ദർശനം നടത്തി. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജ്, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ വോട്ടു തേടി.

സാബു കെ. ജേക്കബ്

എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബ് രാമമംഗലം, മണീട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. പിറവത്തിന്‍റെ വികസന മുരടിപ്പും പ്രാദേശികമായി അവഗണിക്കപ്പെട്ടിരിക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. രാമമംഗലം ഊരമന ശിവലിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. 20 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാമമംഗലം കടവ് കവലയിലാണ് പര്യടനം അവസാനിച്ചത്.

ഉച്ചകഴിഞ്ഞ് നെച്ചൂർ കടവിൽ നിന്നാണ് മണീട് പഞ്ചായത്തിലെ പര്യടനം ആരംഭിച്ച് ഏഴക്കരനാട് ശ്രാപ്പിള്ളിയിൽ സമാപി കെ. എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. എം. എം. ഏലിയാസ് അധ്യക്ഷനായി.

ആന്‍റണി ജോൺ

എൽഡിഎഫ് സ്ഥാനാർഥി ആന്‍റണി ജോണിന്‍റെ പര്യടനം വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിൽ നിന്നാരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.സി അയ്യപ്പൻ അധ്യക്ഷനായി.

വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി, വാരപ്പെട്ടി, ഇളങ്ങവം സർക്കാർ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണം, ഈ സ്കൂളുകളിലേക്ക് അനുവദിച്ച ബസുകൾ, വാരപ്പെട്ടി ടെക്നിക്കൽ സ്കൂളിന്‍റെ ഒന്നാം നിലയുടെ നിർമാണം എന്നിവയടക്കം വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ് വോട്ട് അഭ്യർഥന. കിഴക്കേ കള്ളാട്ട്, കള്ളാട്ട്, ചേലാട് പള്ളിത്താഴം, മിനിപ്പടി, ഓലിമല കവല, രാമല്ലൂർ അങ്കണവാടി പടി, തോണികണ്ടം, കുമ്പളത്ത് മുറി തുടങ്ങിയ ഇടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വലിയപാറയിൽ സമാപിച്ചു.

എൻ. അരുൺ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണ്‍ ഇന്നലെ വാഴക്കുളം മേഖലയില്‍ പര്യടനം നടത്തി. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ മണലി പീടിക ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പൊതുപര്യടനം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ അച്ചന്‍ കവലയില്‍ നിന്നും ആരംഭിച്ച പര്യടനം രാത്രി വാഴക്കുളം പിഎച്ച്‌സി ജംഗ്ഷനില്‍ സമാപിച്ചു. ഇന്ന് ആവോലി പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലും പര്യടനം നടത്തും.

പി.വി. ശ്രീനിജിൻ

സർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീജിജിൻ വോട്ട് തേടുന്നത്. പൂതൃക്ക പഞ്ചായത്തിലായിരുന്നു ആറാം ദിവസത്തെ പര്യടനം. രാവിലെ ചോയിക്കരമുകളിൽ സിപിഐ നേതാവ് എം.പി. ജോസഫ് ഉദ്ഘാടനം ചെയ്തു.

ചൂണ്ടി ലക്ഷം വീട്, ചൂണ്ടി, പത്താംമൈൽ, ചെമ്മല കോളനി, കാരക്കാട്ടുമല, അമ്പലപ്പടി, മീമ്പാറ, കുറിഞ്ഞി തുടങ്ങിയ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിച്ചെത്തി. വട്ടേക്കാട്ട് നഗറിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. പൂതൃക്ക, കുടുംബനാട് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വള്ളശേരി കവലയിൽ സമാപിച്ചു. ഉച്ചയ്ക്കുശേഷം കാവനാചോട്ടി കവലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. കോരംകടവ് പാലം യാഥാർഥ്യമാക്കിയ സാരഥിക്ക് വൻ സ്വീകരണമാണ് നൽകിയത്.

ജിബി ഏബ്രഹാം

എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി ഏബ്രഹാമിന്‍റെ വാഹന ര്യടനത്തിന് തിരുവാങ്കുളത്തുനിന്ന് തുടക്കമായി. ബിജെപി ജില്ലാ പ്രസിഡന്‍റ് പി. പി. സജീവ് ഉദ്ഘാടനം ചെയ്തു. ഇരുമ്പനത്ത് നിന്ന് ആരംഭിച്ച പര്യടനം തിരുവാങ്കുളം, ചോറ്റാനിക്കര ചുറ്റി എരുവേലിയിൽ സമാപിച്ചു. ഇന്ന് കൂത്താട്ടുകുളം നഗരസഭിലും ഇലഞ്ഞി പഞ്ചായത്തിലും പര്യടനം നടത്തും . ഇടയാര്‍ എംപി ഐയുടെ മുന്നില്‍ നിന്ന് രാവിലെ 8.30 ന് പര്യടനം ആരംഭിക്കും.

അജി നാരായണൻ

എൻഡിഎ സ്ഥാനാർഥി അജി നാരായണൻ കുട്ടമ്പുഴ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. മാമലക്കണ്ടം ആദിവാസി കോളനി, മാമലക്കണ്ടം ഗുരുമന്ദിരം, മണികണ്ഠൻ ചാൽ ഗുരുമന്ദിരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.വോട്ടർമാരുടെ വീടുകൾ സന്ദർശിച്ചു.

വാസയോഗ്യമല്ലാത്ത വീടുകൾ, പട്ടയ പ്രശ്നങ്ങൾ, വന്യമൃഗ ശല്യം, വൈദ്യതി, ശുദ്ധജലം, ശുചിമുറി എന്നിവയുടെ അഭാവം എന്നിങ്ങനെ ആദിവാസി കോളനിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അജി നാരായണൻ ജനങ്ങൾക്ക് ഉറപ്പു നൽകി.

സണ്ണി കടൂത്താഴെ

നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി കടൂത്താഴെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി എന്‍ഡിഎ പായിപ്ര പഞ്ചായത്ത് കണ്‍വന്‍ഷന്‍ ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്‍റ് ടി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്‍റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.

ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് എ.എസ്. വിജുമോന്‍, ട്വന്‍റി20 നിയോജക മണ്ഡലം പ്രസിഡന്‍റ് ചാള്‍സ് പോള്‍, ഹിസ്റ്റി എം. സാനി, പി.യു. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kerala

വേനൽച്ചൂട്; സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു, എട്ടിടങ്ങളിൽ ‘ഓറഞ്ച് അലർട്ട്'

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ അൾട്രാ വയലറ്റ് (യുവി) വികിരണത്തോത് ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (കെഎസ്ഡിഎംഎ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം എട്ട് കേന്ദ്രങ്ങളിൽ 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു.

യുവി സൂചിക ഒൻപത് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന യുവി നിരക്ക്. തൊട്ടുപിന്നിൽ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നീ സ്ഥലങ്ങളാണ്. ഇവിടെ സൂചിക എട്ട് രേഖപ്പെടുത്തി. യുവി സൂചിക എട്ട് മുതൽ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.

ശരീരത്തിനു ഹാനികരമായേക്കാവുന്ന ഉയർന്ന വികിരണത്തോതാണ് എട്ട് മുതൽ 10 വരെയുള്ളത്. കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക - ഏഴ്), ധർമടം, ഉദുമ (സൂചിക - ആറ്) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി നിരക്ക്. ഇവിടെ യെലോ അലർട്ട് നൽകിയിട്ടുണ്ട്.

രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.

Kerala

ചൂട് കൂടുന്നു, സൂക്ഷിക്കുക! ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അഥോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.  
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
  • കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 - 3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 - 3) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
    യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Business

ചൂടിനോടു പോകാൻ പറ; ടെക്നീഷൻ പോലും വേണ്ടാത്ത എഐ എസികൾ റെഡി

കൊച്ചി: കടുത്ത ചൂടിലാണ് കേരളം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കു ചൂട് കൂടും. എന്നാല്‍, കേരളത്തില്‍ ഇത്തവണ ജനുവരി അവസാനത്തോടെതന്നെ ചൂട് വര്‍ധിച്ചുകഴിഞ്ഞു. ചൂടിന്‍റെ കാഠിന്യം വര്‍ധിച്ചതോടെ എസി സാധാരണക്കാരുടെ ഗൃഹോപകരമായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് ആഡംബര ജീവിതത്തിന്‍റെ ഭാഗമായാണ് ആളുകള്‍ എസിയെ കണ്ടിരുന്നതെങ്കില്‍ ഇന്ന് എസി ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്.

ഇഎംഐയിലൂടെയും ലോണ്‍ എടുത്തും എസി വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്താന്‍ ആരംഭിച്ചത് 2024 മുതലാണ്. അന്നു മുതല്‍തന്നെ എസിയുടെ വില്പനയിലും വര്‍ധന രേഖപ്പെടുത്താന്‍ ആരംഭിച്ചു. കേരളത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലും എസി വില്‍പ്പന തകൃതിയാണ്.

എഐ ഫീച്ചറുകളും സെല്‍ഫ് ക്ലീനിംഗ് മോഡലുകളും എത്താന്‍ ആരംഭിച്ചതോടെ എസി വൃത്തിയാക്കാന്‍ ടെക്നീഷന്‍ പോലും വേണ്ട എന്നതാണ് 2026ല്‍ എത്തുന്ന എസി ട്രെന്‍ഡ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വലിയ മഴ ലഭിച്ചില്ലെങ്കില്‍ ഈ ട്രെന്‍ഡ് എസി വില്‍പ്പനയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും. ഏപ്രില്‍ ആകുമ്പോഴേക്കും 80 ശതമാനത്തോളം ആളുകള്‍ എസി വാങ്ങിയേക്കും എന്നാണ് പിട്ടാപ്പിള്ളില്‍, ബിസ്മി, വൈറ്റ്മാര്‍ട്ട്, പോത്തിസ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ പറയുന്നത്.

പിട്ടാപ്പിള്ളില്‍ എംഡി - പീറ്റര്‍ പോള്‍

ഈ ബുധനാഴ്ച മുതലാണ് എസിയുടെ വ്യാപാരം വര്‍ധിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയേക്കാള്‍ ഇരുപതു ശതമാനം വര്‍ധനവ് ഈയാഴ്ച ഉണ്ടായിട്ടുണ്ട്. ചൂട് ആരംഭിച്ചു തുടങ്ങിയിട്ടേയുള്ളു. ഇനിയുള്ള ദിവസങ്ങളില്‍ വില്‍പ്പന വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കു വലിയ മഴ പെയ്തില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടര്‍ന്നു പോകാനാണ് സാധ്യത. മിക്ക ബ്രാന്‍ഡുകളും എഐ ഫീച്ചറുകള്‍ എസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗത്തിന്‍റെ വിവരങ്ങള്‍ അടക്കം എസിയില്‍ തന്നെ കാണാനാകും.

23,900 രൂപയ്ക്ക് ലോക്കല്‍ എസികളുടെ വില ആരംഭിക്കുന്നത്. 28,000 മുതലാണ് സ്റ്റാന്‍ഡേര്‍ഡ് എസികള്‍ ആരംഭിക്കുന്നത്. പ്രീമിയം എസികള്‍ക്ക് 34,000 രൂപ മുതലാണ് തുടങ്ങുന്നത്. പുതിയ മോഡലുകള്‍ സെല്‍ഫ് ക്ലീനിംഗ് ഉള്ളതാണ്. അതുകൊണ്ട് എസി ക്ലീന്‍ ചെയ്യാന്‍ ടെക്നീഷനെ വിളിക്കേണ്ട ആവശ്യമില്ല. വില അല്‍പ്പം കൂടുതലാണെങ്കിലും അധികം കൂടില്ല. വീട്ടില്‍ ആളില്ലെങ്കിലും തനിയെ ഒാഫ് ആകുന്ന ഫീച്ചറുകളും ഇപ്പോഴുണ്ട്.

ബിസ്മി - അഫ്സല്‍ അല്‍ അസ്ഹര്‍

എസിയുടെ സെയില്‍ കൂടിയിട്ടുണ്ട്. ശിവരാത്രിക്കു ശേഷമാണ് എസിയുടെ വില്‍പ്പന കൂടിയത്. ആരാധനാലയങ്ങളും ഇപ്പോള്‍ എസി വാങ്ങുന്നുണ്ട്. മസ്ജിദുകളിലും ക്രിസ്ത്യന്‍ പള്ളികളിലും എസി വയ്ക്കുന്നുണ്ട്. എന്നാല്‍, കൂടുതലും വീടുകളിലേക്കു തന്നെയാണ് എസി വാങ്ങുന്നത്. എസിയുടെ 26 മോഡലുകള്‍ ഇറങ്ങി തുടങ്ങി.

ചിലത് ഫ്രീ ഇന്‍സ്റ്റലേഷന്‍ നല്‍കുന്നുണ്ട്, എക്സ്ചേഞ്ച് ഓഫറുകള്‍ നല്‍കുന്നുണ്ട്, പഴയ എസി മാറ്റി ഇന്‍വേര്‍ട്ടര്‍ എസിയിലേക്കു വരുമ്പോള്‍ വൈദ്യുതി ഉപഭോഗം കുറയുന്നുണ്ട്. എക്സ്ചേഞ്ച് സ്‌കീം, കമ്പനി ഓഫറുകളും നല്‍കുന്നുണ്ട്. കേരളത്തില്‍ ഒരു ടണ്‍ എസിക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ്. അതു കഴിഞ്ഞാല്‍ 1.5 പിന്നെ 2 ടണ്‍. കേരളം എസിക്ക് സാധ്യതകളുള്ള മാര്‍ക്കറ്റ് ആണ്. എസി എന്നു പറയുന്നത് നേരത്തെ ഒരു ആഡംബര വസ്തുവായിട്ടാണ് എല്ലാവരും കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വീടുകളിലും ഒരു എസി എങ്കിലും വയ്ക്കുന്നുണ്ട്. ആ ഒരു ധാരണയിലേക്ക് കേരളം മാറി.

വൈറ്റ്മാര്‍ട്ട് - ജെറി മാത്യു

കഴിഞ്ഞ രണ്ടു ദിവസമായ എസിയുടെ കച്ചവടം കൂടുന്നുണ്ട്. റൂം എസികളാണ് കൂടുതലും പോയി കൊണ്ടിരിക്കുന്നത്. 2026ല്‍ എസിയുടെ സ്റ്റാര്‍ റേറ്റിംഗ് മാറിയിട്ടുണ്ട്. 2026 മുതല്‍ കൂടുതല്‍ എനര്‍ജി എഫിഷ്യന്‍റ് ആയ എസികള്‍ വന്നു തുടങ്ങി.

എസിയുടെ കൂടെതന്നെ എയര്‍ പ്യൂരിഫിക്കേഷനും വരുന്നുണ്ട്. എസിയുടെ കൂടെ ഒരു പുതപ്പും വെറ്റ്മാര്‍ട്ട് നല്‍കുന്നുണ്ട്. 2024 മുതല്‍ സാധാരണക്കാര്‍ മുതല്‍ എസി വാങ്ങുന്ന ലെവലിലേക്ക് എത്തിയിട്ടുണ്ട്. ഒരു വീടു പണിതാല്‍ ഫാന്‍ വാങ്ങുന്നത് പോലെതന്നെ ഇപ്പോള്‍ എസിയും വാങ്ങുന്നുണ്ട്.

പോത്തിസ് - അരവിന്ദ് - സൂപ്പര്‍വൈസര്‍

ആവശ്യക്കാര്‍ കൂടുതല്‍ എത്തുന്നുണ്ട്. എല്‍ജി, ബ്ലൂ സ്റ്റാര്‍, ലോയ്ഡ് എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ആവശ്യക്കാരുണ്ട്. ഇപ്പോള്‍ കൂടുതല്‍ വരുന്നത് കണ്‍വേര്‍ട്ടിംഗ് മോഡല്‍, ഡ്യൂവല്‍ ഇന്‍വര്‍ട്ടര്‍, വൈഫൈ മോഡല്‍, ഓട്ടോ ക്ലീനിംഗ്, സെല്‍ഫ് ക്ലീനിംഗ് വരുന്ന മോഡലുകള്‍ എല്ലാം വരുന്നുണ്ട്. 25,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഏതു ബ്രാന്‍ഡ് ആണോ എടുക്കുന്നത് ആ കമ്പനികള്‍ ഡിസ്‌കൗണ്ടുകളും നല്‍കുന്നുണ്ട്.

Kerala

ചൂടുകൂടുന്നു, സൂക്ഷിക്കുക! ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.

  • പകൽ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് (11 - 3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏല്ക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 - 3) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കൈയിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.
  • അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥാ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Latest News

Corehub Up