ലണ്ടന്‍: ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജോര്‍ദാന്‍ ഹെന്ഡേഴ്സണ് ചെല്‍സി എഫ്സിയില്‍. 2011 മുതല്‍ 2023വരെ ലിവര്‍പൂളിന്റെ താരമായിരുന്നു. തുടര്‍ന്ന് അല്‍ എത്തിഫാഖ്, അയാക്സ്, ബ്രെന്റ്ഫോഡ് ടീമുകള്‍ക്കായും കളിച്ചു.
ഫിഫ 2026 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഭാഗമായിരുന്നു. ഏഴ് പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഇംഗ്ലീഷ് ടീമില്‍ ഉള്‍പ്പെട്ട ആദ്യ കളിക്കാരനാണ് മുപ്പത്താറുകാരനായ ഹെന്ഡേഴ്സണ്. ക്ലബ് കരിയറില്‍ 694 മത്സരങ്ങളില്‍നിന്ന് 41 ഗോള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 91 മത്സരങ്ങളില്‍ ഇറങ്ങി, മൂന്ന് ഗോള്‍ നേടി.
അതേസമയം, ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണൽ എഫ്സിയിലേക്ക് കൂടുമാറിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെ ബ്രസീൽ താരം വിനിസ്യൂസ് ജൂണിയർ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ക്യാന്പിൽ തിരിച്ചെത്തി. ഫിഫ ലോകകപ്പിനുശേഷം വിനിസ്യൂസ് റയൽ മാഡ്രിഡിന്റെ ക്യാന്പിൽ തിരിച്ചെത്തുന്നത് ആദ്യമായാണ്.