Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High-level Committee

സിജെപി പ്രതിഷേധത്തിലെ പോലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ഉന്നതതല സമിതിയെ രൂപീകരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ സുപ്രീംകോടതി, ഇപ്പോൾ അന്വേഷണ സമിതിയിലെ അംഗങ്ങളെയും പരിഗണനാ വിഷയങ്ങളെയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. 

പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കർ ജയിൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് ശാലീന്തർ കൗർ, സിബിഐ ഡയറക്ടർ റിഷികുമാർ ശുക്ല, മുൻ മേഘാലയ ഡിജിപി എൽ.ആർ. ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പ്രധാനമായും ആറ് വിഷയങ്ങളാണ് സമിതിയുടെ പരിഗണനയിൽ വരുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ അക്രമ സംഭവങ്ങളും സമിതി വിശദമായി പരിശോധിച്ച് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കും. 

പ്രതിഷേധക്കാർക്ക് നേരെ പോലീസിന്‍റെ ഭാഗത്തുനിന്ന് പെല്ലറ്റ് ആക്രമണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സമിതി പ്രത്യേകം അന്വേഷിക്കും. കൂടാതെ, മുന്നറിയിപ്പില്ലാതെ ഇലക്ട്രിക് ബാറ്റൺ ഉപയോഗിച്ചതും പ്രതിഷേധം നേരിടുന്നതിൽ പരിധിയിൽ കവിഞ്ഞ ബലപ്രയോഗം നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിൽ വരും. സമിതിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സുപ്രീംകോടതിയുടെ തുടർനടപടികൾ. 

വിഷയം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്നും ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നുമുള്ള പ്രതിപക്ഷ ആവശ്യത്തിൽ കേന്ദ്രസർക്കാർ മൗനം തുടരുന്നതിനിടയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.  

Latest News

Corehub Up