Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himachal

ഹിമാചലിൽ കനത്ത മഴ; വീടു തകർന്ന് ഗർഭിണിയും അമ്മയും മരിച്ചു

സിംല: ഹിമാചൽപ്രദേശിലെങ്ങും നാശം വിതച്ച് കനത്ത മഴ. മൂന്നുനിലക്കെട്ടിടം തകർന്നുവീണ് പൂർണഗർഭിണി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. സിർമൗർ ജില്ലയിലായിരുന്നു സംഭവം.

എട്ടു മാസം ഗർഭിണിയായ പൂജ (32), അമ്മ നിർമല (60) എന്നിവരാണു മരിച്ചത്. രണ്ടു കുട്ടികൾക്കു പരിക്കേറ്റു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 209 റോഡുകൾ അടച്ചു.

ഈ മാസം 18 വരെ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ജൂൺ 30നു ശേഷം ഹിമാചലിൽ മഴക്കെടുതിയിൽ 75 പേരാണു മരിച്ചത്.

National

പീഡനക്കേസ്; ഹിമാചല്‍പ്രദേശ് ബിജെപി അധ്യക്ഷന്‍റെ സഹോദരൻ അറസ്റ്റിൽ

ഷിംല: ഹിമാചല്‍പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിന്ദലിന്‍റെ മൂത്ത സഹോദരന്‍ രാംകുമാര്‍ ബിന്ദല്‍ പീഡനക്കേസിൽ അറസ്റ്റില്‍.

ആയുര്‍വേദ ഡോക്ടറായ രാംകുമാര്‍(81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായാണ് 25 വയസുകാരിയായ യുവതിയുടെ ആരോപണം.

രാംകുമാറിന്‍റെ അടുത്ത് പരിശോധനയ്‌ക്കെത്തിയ യുവതിയുടെ കൈകളില്‍ അദ്ദേഹം സ്പര്‍ശിച്ച ശേഷം ലൈംഗീക പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ചുവെന്നും സ്ത്രീ തന്‍റെ അസുഖം വീശദീകരിച്ചപ്പോള്‍ നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്‍റെ ഉറപ്പ്.

പരിശോധനയ്ക്കിടെ പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും യുവതി നിരസിക്കുകയായിരുന്നു. എന്നാല്‍ പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ പീഡിപ്പിക്കുയായിരുന്നു. യുവതി എതിര്‍ക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.

തുടര്‍ന്ന് യുവതി പോലീസിനെ സമീപിച്ച് രാം കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തു. പീഡനത്തിനിരയായ ഇരയായ പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം അന്വേഷിക്കുകയും ചെയ്തു.

വിഷയത്തില്‍ സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.

Latest News

Corehub Up