ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 15ഓളം ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും.
രാഷ്ട്രപതി ദ്രൗപദി മുർമുവും വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏഴു വർഷത്തിനുശേഷമുള്ള തന്റെ ആദ്യ ഇന്ത്യാസന്ദർശനത്തിനായി ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി വൈകുന്നേരം 5.45ന് പ്രധാനമന്ത്രി ചർച്ച നടത്തും.
ഇ
തിനുപുറമെ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ് എന്നിവരുമായും പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും.
കസാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബുറുണ്ടി, നൈജീരിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി നാളെ ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.