സിംല: ഹിമാചൽപ്രദേശിലെങ്ങും നാശം വിതച്ച് കനത്ത മഴ. മൂന്നുനിലക്കെട്ടിടം തകർന്നുവീണ് പൂർണഗർഭിണി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. സിർമൗർ ജില്ലയിലായിരുന്നു സംഭവം.
എട്ടു മാസം ഗർഭിണിയായ പൂജ (32), അമ്മ നിർമല (60) എന്നിവരാണു മരിച്ചത്. രണ്ടു കുട്ടികൾക്കു പരിക്കേറ്റു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 209 റോഡുകൾ അടച്ചു.
ഈ മാസം 18 വരെ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ജൂൺ 30നു ശേഷം ഹിമാചലിൽ മഴക്കെടുതിയിൽ 75 പേരാണു മരിച്ചത്.