Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hybrid Cannabis

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ, മുഖ്യ കണ്ണികളെന്ന് പോലീസ്

കൊച്ചി: പെരുമ്പാവൂരില്‍ നിന്നും 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വൈപ്പിന്‍ ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരാണ് വ്യാഴാഴ്ച പെരുമ്പാവൂര്‍ പോലീസിന്‍റെ കസ്റ്റഡിയിലായത്. ഇവരെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

വലിയ ലഹരി മാഫിയയുടെ കണ്ണികളാണ് ഇവർ എന്നാണ് വിവരം. സമൂഹത്തിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് നിരീക്ഷിച്ചു വരികയാണ്. ഈ ശൃംഖലയിലെ പ്രധാന കണ്ണിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

റിമാൻഡിലുള്ള പ്രതികളെ ഏറ്റവും അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പോലീസ് നൽകും. സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പെരുമ്പാവൂര്‍ മാറമ്പള്ളിയില്‍ വച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുകയുമായിരുന്നു.

 

Kerala

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) വിഭാഗം പിടികൂടി.

എരുമേലി സ്വദേശി ഷഹിൽ ബഷീർ, ഈരാറ്റുപേട്ട സ്വദേശി അബു സലിം, കാഞ്ഞിരപ്പള്ളി സ്വദേശിനി അൽഫാന എന്നിവരാണു പിടിയിലായത്. 7.5 കോടി രൂപ വിലവരുന്ന 7.6 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്ത

 

 

 

Kerala

ചലച്ചിത്ര പ്രവർത്തകർ പ്രതികളായ ഹൈബ്രി‍ഡ് കഞ്ചാവ് കേസ്: എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ പ്രവർത്തകർ അറസ്റ്റിലായ കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, കാമറാമാൻ സമീർ താഹിർ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ പ്രതികളാക്കിയാണ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.

ഏപ്രിൽ 27-ന് രാത്രിയിൽ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽനിന്നാണ് 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി പാർട്ടികൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്‍റെ പരിശോധന.

ഫ്ലാറ്റിന്‍റെ ഉടമ സമീർ താഹിറാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്ത്‌ പ്രതിചേർക്കുകയായിരുന്നു. പ്രതികൾക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാളെക്കുറിച്ച് മൊഴികളുണ്ടായിരുന്നെങ്കിലും കണ്ടെത്താൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ലഹരിപദാർഥ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.

Latest News

Corehub Up