ആംസ്റ്റർഡാം: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ സസ്പെൻഡ് ചെയ്തു. ലൈംഗികാരോപണങ്ങളിൽ ഐസിസി മേൽനോട്ട സമിതിയാണു തീരുമാനമെടുത്തത്.
വിഷയം ഐസിസിയിൽ അംഗത്വമുള്ള 125 രാജ്യങ്ങളുടെ പ രിഗണനയ്ക്കു വിടാനും തീരുമാനിച്ചു. അംഗരാജ്യങ്ങൾ വൈകാതെ യോഗം ചേർന്ന് ഖാന്റെ ഭാവി സംബന്ധിച്ച് വോട്ടെടുപ്പു നടത്തും.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ നേതൃത്വം നല്കിയ ഖാൻ അഴിമതി ആരോപണങ്ങളെത്തുടർന്ന് 2025 മേയ് മുതൽ അവധിയിലാണ്.