Sports
മുംബൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയത്തുടക്കം. ആദ്യ മത്സരത്തിൽ 29 റൺസിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ.
സ്കോർ: ഇന്ത്യ 161/9 യുഎസ്എ 132/8. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന്, അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടും വരുൺ ചക്രവർത്തി ഒരു വിക്കറ്റുമെടുത്തു. 162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത യുഎസിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു.
3.2 ഓവറിൽ 13 റൺസിനിടെ അവർക്ക് ആൻഡ്രിസ് ഗസ് (ആറ്), ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ (0), സായ്തേജ മുക്കാമല്ല (രണ്ട്) എന്നിവരെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിലിന്ദ് കുമാർ - സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം സ്കോർ 71ൽ എത്തിച്ചു.
12-ാം ഓവറിൽ മിലിന്ദിനെ മടക്കി വരുൺ ചക്രവർത്തി ഈ സഖ്യം പൊളിച്ചു. 34 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 34 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 27 റൺസ് ചേർക്കുന്നതിനിടെ സഞ്ജയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. 31 പന്തിൽ നിന്ന് 37 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് വീഴ്ത്തിയത്.
തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനെയും (0) അക്ഷർ പുറത്താക്കി. 22 പന്തിൽ നിന്ന് 37 റൺസുമായി ശുഭം രഞ്ജാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ്എ ബൗളർമാർ ഞെട്ടിച്ചു. രണ്ടാ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യ നാല് സിക്സും 10 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്നു. യുഎസിനായി പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് നാലു വിക്കറ്റ് വീഴ്ത്തി.
Sports
ബുലാവായോ: അണ്ടർ19 ലോകകപ്പ് സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. സിംബാബ്വേയ്ക്കെതിരെ 204 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 148 റൺസിന് പുറത്തായി.
സ്കോർ: ഇന്ത്യ 352/8 സിംബാബ്വേ 148 (37.4). കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. 24 റൺസിനിടെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്.
കിയാന് ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്‍, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്വെയെ തകര്‍ത്തത്. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിഹാൻ മൽഹോത്രയുടെ (109) സെഞ്ചുറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി (52) അഭിഗ്യാന്‍ കുണ്ടു (61) എന്നിവരുടെ അര്‍ധസെഞ്ചുറിയും നേടി.
Sports
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റൺസ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറിൽ ഇന്ത്യ മറികടന്നു.
ഇഷാൻ കിഷൻ (32 പന്തിൽ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തിൽ 82*) ശിവം ദുബെ (18 പന്തിൽ36*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ് ( ആറ്) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോൽവി മണത്തിരുന്നു.
എന്നാല്‍ അവിടുന്ന് ഇഷാന് കിഷന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പവര്‍ പ്ലേ പരമാവധി മുതലാക്കാന്‍ കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പത്താം ഓവറിലാണ് കിഷന് മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റനര്‍ (47) റണ്‍സ് നേടി ടോപ് സ്കോററായി. രചിന് രവീന്ദ്ര 44 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0നു ലീഡുയർത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയിൽ നടക്കും.
Sports
ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 238 റൺസ് എല്ലാവരും പുറത്തായി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്റെ പുതുക്കിയ വിജയലക്ഷ്യം.
ബംഗ്ലാദേശ് 17.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ നിൽക്കേയാണ് മഴയെത്തിയത്. അപ്പോൾ 70 പന്തുകളും എട്ട് വിക്കറ്റുകളും കൈയിലിരിക്കേ 75 റൺസ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ ബംഗ്ലാ കടുവകൾ പതറുകയായിരുന്നു.
28.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. 51 റൺസ് നേടിയ ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീമാണ് അവരുടെ ടോപ് സ്കോറർ. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വിഹാൻ മൽഹോത്രയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയും (72) അഭിജ്ഞാൻ കുന്ദുവും (80) അർധ സെഞ്ചുറി നേടി. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മികച്ച പ്രകടനം പുറത്തെടുത്ത വിഹാൻ മൽഹോത്രയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ ഗ്രൂപ്പ് എയിൽ നിന്നും നാലു പോയിന്റുമായി ഇന്ത്യ സൂപ്പർ സിക്സ് റൗണ്ടിലേക്കു പ്രവേശനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎസിനെ പരാജയപ്പെടുത്തിയിരുന്നു.