Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Win

കിവീസിന് തൊട്ടതെല്ലാം പിഴച്ചു; രണ്ടക്കം കടന്നത് മൂന്നുപേർ മാത്രം

അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ കിവീസിന് തൊട്ടതെല്ലാം പിഴച്ചു. അഹമ്മദാബാദിൽ ടോസ് നേ‌ടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവിടം മുതൽ കിവീസിന്‍റെ കണ്ടകശനി ആരംഭിച്ചു.

പവർപ്ലേയിൽ സഞ്ജു അഭിഷേക് സഖ്യം അടിച്ചുതകർത്തതോടെ ഇന്ത്യയുടെ റൺറേറ്റ് വേഗത്തിൽ ഉയർന്നു. പിന്നാലെ വന്ന ഇഷാൻ കിഷനും കൂറ്റനടികളുമായി കളംപിടിച്ചതോടെ ഇന്ത്യശക്തമായ അടിത്തറയുണ്ടാക്കി. അവസാന ഓവറുകളിൽ ശിവം ദുബെയും നിറഞ്ഞാടിയതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ 255 റൺസ് പിറന്നു.

കൂറ്റൻ ടോട്ടൽ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലൻഡിന് പവർപ്ലേയിൽ തന്നെ ആദ്യ മൂന്നു വിക്കറ്റും നഷ്‌ടമായി. നാലാം വിക്കറ്റിൽ ഒന്നിച്ച ടീം സെയ്‌ഫർട്ട് - മാർക് ചാപ്‌മാൻ സഖ്യം ന്യൂസീലൻഡിനെ കരകയറ്റാൻ നോക്കിയെങ്കിലും എട്ടാം ഓവറിൽ ചാപ്‌മാനെ ബൗൾഡാക്കി ഹാർദിക് കിവീസിനു കനത്ത പ്രഹരം നൽകി.

വിക്കറ്റ് വീണുകൊണ്ടിരുന്നെങ്കിലും ഒരറ്റത്ത് ആക്രമിച്ച് കളിച്ച സെയ്‌ഫർട്ട് ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും വരുൺ ചക്രവർത്തി സെയ്‌ഫർട്ടിനെ കൂടാരം കയറ്റി. ആറാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ - ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ സഖ്യമാണ് കിവീസിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.

ഇരുവരും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ വിജയത്തിലേക്ക് ആ ബാറ്റിംഗ് മതിയാകുമായിരുന്നില്ല. ബുംറയുടെ പന്തിൽ നിന്ന് തീതുപ്പിയതോടെ കിവീസ് ബാറ്റ്സ്മാൻമാർ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു.

ടിം സെയ്‌ഫർട്ട് (52), ഡാരിൽ മിച്ചൽ (17) മിച്ചൽ സാന്‍റ്നർ (43) എന്നിവർക്കുമാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ. 2007, 2024 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.

Sports

സിംബാബ്‌വേ എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് കൂറ്റൻ ജയം

ബുലാവായോ: അണ്ടർ19 ലോകകപ്പ് സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. സിംബാബ്‌വേയ്ക്കെതിരെ 204 റൺസിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ 148 റൺസിന് പുറത്തായി.

സ്കോർ: ഇന്ത്യ 352/8 സിംബാബ്‌വേ 148 (37.4). കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. 24 റൺസിനിടെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.

കിയാന്‍ ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്‌വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്‍, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. നേരത്തേ ആദ്യം ബാറ്റുചെയ്‌ത ഇന്ത്യയ്ക്കായി വിഹാൻ മൽഹോത്രയുടെ (109) സെഞ്ചുറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി (52) അഭിഗ്യാന്‍ കുണ്ടു (61) എന്നിവരുടെ അര്‍ധസെഞ്ചുറിയും നേടി.

 

Sports

ഇഷാൻ കിഷനും സൂര്യ കുമാറും തകർത്തടിച്ചു; ഇന്ത്യയ്ക്ക് അനായാസ ജയം

റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റൺസ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറിൽ ഇന്ത്യ മറികടന്നു.

ഇഷാൻ കിഷൻ (32 പന്തിൽ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തിൽ 82*) ശിവം ദുബെ (18 പന്തിൽ36*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ്‍ ( ആറ്) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോൽവി മണത്തിരുന്നു.

എന്നാല്‍ അവിടുന്ന് ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. പവര്‍ പ്ലേ പരമാവധി മുതലാക്കാന്‍ കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പത്താം ഓവറിലാണ് കിഷന്‍ മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോ‌ടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്‍റനര്‍ (47) റണ്‍സ് നേടി ടോപ് സ്കോററായി. രചിന്‍ രവീന്ദ്ര 44 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0നു ലീഡുയർത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയിൽ നടക്കും.

Sports

ആവേശപ്പോരിൽ ബംഗ്ലാദേശിനെ തകർത്തു ; ഇന്ത്യയ്ക്ക് ജയം

ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 238 റൺസ് എല്ലാവരും പുറത്തായി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്‍റെ പുതുക്കിയ വിജയലക്ഷ്യം.

ബംഗ്ലാദേശ് 17.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ നിൽക്കേയാണ് മഴയെത്തിയത്. അപ്പോൾ 70 പന്തുകളും എട്ട് വിക്കറ്റുകളും കൈയിലിരിക്കേ 75 റൺസ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ ബംഗ്ലാ കടുവകൾ പതറുകയായിരുന്നു.

28.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. 51 റൺസ് നേടിയ ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീമാണ് അവരുടെ ടോപ് സ്കോറർ. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വിഹാൻ മൽഹോത്രയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയും (72) അഭിജ്ഞാൻ കുന്ദുവും (80) അർധ സെഞ്ചുറി നേടി. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മികച്ച പ്രകടനം പുറത്തെടുത്ത വിഹാൻ മൽഹോത്രയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ജയത്തോടെ ഗ്രൂപ്പ് എയിൽ നിന്നും നാലു പോയിന്‍റുമായി ഇന്ത്യ സൂപ്പർ സിക്‌സ് റൗണ്ടിലേക്കു പ്രവേശനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎസിനെ പരാജയപ്പെടുത്തിയിരുന്നു.

 

 

 

Latest News

Corehub Up