Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Woman

നീളമുള്ള മുടി: റിക്കാർഡ് ഇനി ഇന്ത്യക്കാരിക്ക് 

ഡെറാഡൂൺ: ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീയെന്ന ഗിന്നസ് ലോക റിക്കാർഡ് ഇനി ഇന്ത്യയുടെ രേണു ധരിയാലിന്. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിയായ രേണുവിന്‍റെ മുടിയുടെ നീളം 271.50 സെന്‍റിമീറ്ററാണ് (എട്ടടി പത്തിഞ്ച്).

257.33 സെന്‍റിമീറ്റർ നീളമുള്ള മുടിയുള്ള യുക്രെയ്ൻ സ്വദേശിനി അലിയ നാസിറോവയെ മറികടന്നാണ് രേണുവിന്‍റെ നേട്ടം. 2015 മുതൽ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രേണു മുടി വെട്ടിയിട്ടില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ റോബർട്ട് വാഡ്‌ലോയുടെ ഉയരത്തിന് (272 സെന്‍റിമീറ്റർ) തൊട്ടുതാഴെയാണ് രേണുവിന്‍റെ മുടിയുടെ നീളം.

കൃത്യമായ പരിപാലനവും പ്രകൃതിദത്ത മാർഗങ്ങളുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് രേണു പറഞ്ഞു. വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഉത്പന്നങ്ങൾ ഒഴിവാക്കി വീട്ടിൽത്തന്നെ തയാറാക്കുന്ന എണ്ണകളും ഷാമ്പൂവുമാണ് ഉപയോഗിക്കുന്നത്. ഏതാണ്ട് ഒന്പത് അടിയോളം നീളമുണ്ടെങ്കിലും കട്ടിയും തിളക്കവും ഒട്ടും കുറയാതെയാണ് രേണു ധരിയാൽ തന്‍റെ മുടി സംരക്ഷിച്ചുപോരുന്നത്.

മുടി കഴുകുന്നതിനും കെട്ടുകളഴിച്ചു വൃത്തിയാക്കുന്നതിനും മണിക്കൂറുകളോളം അധ്വാനം ആവശ്യമാണ്. യുട്യൂബറും കണ്ടന്‍റ് ക്രിയേറ്ററുമായ രേണു സമൂഹമാധ്യമത്തിലൂടെ തന്‍റെ മുടിപരിചരണ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ‘ഈ അംഗീകാരം എന്‍റെ രാജ്യത്തിനും നാടിനും വലിയ അഭിമാനമാണ്. പ്രകൃതിദത്ത സൗന്ദര്യത്തെയും സംസ്കാരത്തെയും ചേർത്തുപിടിക്കാൻ എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ,’ -ഗിന്നസ് നേട്ടത്തിനുശേഷം രേണു പ്രതികരിച്ചു.

International

ഇന്ത്യൻ യുവതി യുഎസിൽ മുൻ കാമുകന്‍റെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ

വാഷിംഗ്‌ടണ്‍ ഡിസി: ഇന്ത്യൻ യുവതിയെ യുഎസിൽ മുൻ കാമുകന്‍റെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ മെരിലാൻഡിലെ അപ്പാർട്ട്മെന്‍റിലാണ് യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുതുവത്സരാഘോഷത്തിനിടെ യുഎസിൽ കാണാതായ ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയാണ് (27) കൊല്ലപ്പെട്ടതെന്ന് ഹോവാർഡ് കൗണ്ടി പോലീസ് പറഞ്ഞു. നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്‍റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

നികിതയെ കാണാനില്ലെന്ന് ജനുവരി രണ്ടിന് അർജുൻ ശർമ്മ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 31ന് തന്‍റെ അപ്പാർട്ട്മെന്‍റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് അപ്പാർട്ട്മെന്‍റിൽ എത്തിയ പോലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് പോയതായും ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഡിസംബർ 31ന് രാത്രി ഏഴിന് ശേഷമാണ് നിഖിത കൊല്ലപ്പെട്ടതെന്നാണ് പോലീസിന്‍റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Latest News

Corehub Up