Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianCricket

Special

യുവിയുടെ പാദങ്ങളിൽ തൊട്ട് വന്ദിച്ച് ശ്രീശാന്ത്; കൊച്ചിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ആരാധകരുടെ മനസ് നിറയ്ക്കുന്നു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഗോൾഫ് വ്യൂ ക്ലബ്ബ് അടുത്തിടെ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ വൈകാരികമായ ഒത്തുചേരലിനാണ്.

മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്തും ലോകകപ്പ് ഹീറോ യുവരാജ് സിംഗും തമ്മിലുള്ള ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

യുവരാജിനെ കണ്ടയുടൻ ശ്രീശാന്ത് ഓടിച്ചെന്ന് അദ്ദേഹത്തിന്‍റെ പാദങ്ങളിൽ തൊട്ട് വന്ദിച്ചതാണ് കായിക പ്രേമികളുടെ മനസ് കവരുന്നത്. "യുവീ ഭായ്, അങ്ങയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നു" എന്ന് പറഞ്ഞുകൊണ്ട് തന്‍റെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച ശ്രീശാന്ത്, യുവരാജിന് മികച്ചൊരു ഗോൾഫ് സെഷൻ ആശംസിക്കുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റിന്‍റെ സുവർണ കാലഘട്ടത്തിൽ ഒന്നിച്ച് കളിച്ചവരാണ് ഇരുവരും. 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം ചൂടിയപ്പോൾ ടീമിന്‍റെ അഭിഭാജ്യ ഘടകമായിരുന്നു ഈ താരങ്ങൾ. ഐപിഎല്ലിന്‍റെ ആദ്യ സീസണുകളിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ഇരുവരും കളത്തിലിറങ്ങിയിട്ടുണ്ട്.

കരിയറിന്‍റെ തുടക്കത്തിൽ യുവരാജ് തനിക്ക് നൽകിയ വലിയ പിന്തുണയെക്കുറിച്ച് ശ്രീശാന്ത് മുൻപ് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. 2008-ലെ വിവാദപരമായ 'സ്ലാപ്‌ഗേറ്റ്' സംഭവ സമയത്ത് ടീം നായകനായിരുന്ന യുവരാജ് ശ്രീശാന്തിന് നൽകിയ പിന്തുണയും ക്രിക്കറ്റ് ലോകം മറന്നിട്ടില്ല.

വിരമിക്കലിന് ശേഷം ഗോൾഫ് കായികയിനത്തിൽ സജീവമായ യുവരാജ് സിംഗ് അത് പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാറുണ്ട്. കൊച്ചിയിലെ ഗോൾഫ് മൈതാനത്തെ സൗകര്യങ്ങളെ പ്രശംസിച്ച ശ്രീശാന്ത്, കൂടുതൽ യുവാക്കൾ ഈ കായിക വിനോദത്തിലേക്ക് കടന്നുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

Viral

അടുക്കളമുറ്റത്തെ ആദരവ്: ഇന്ത്യ-പാക് പോരാട്ടത്തിന് മുൻപ് വൈറലായി ഒരമ്മയുടെ 'സല്യൂട്ട്'

ദേശസ്നേഹം എന്നത് വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും അത് ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയതാളമാണെന്നും അടിവരയിടുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്.

അടുക്കളയിലെ തിരക്കുകൾക്കിടയിലും രാജ്യാഭിമാനം മുറുകെപ്പിടിച്ച ഒരമ്മയുടെ ഹൃദയസ്പർശിയായ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയിക്കുകയാണ്.

2026 ഫെബ്രുവരി 15-ന് നടന്ന ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്.

ടെലിവിഷനിൽ മത്സരത്തിന് മുന്നോടിയായുള്ള ദേശീയഗാനം മുഴങ്ങിയ നിമിഷം, അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന ആ സ്ത്രീ തന്‍റെ ജോലികളെല്ലാം പെട്ടെന്ന് നിർത്തിവെച്ചു.

യാതൊരു മടിയും കൂടാതെ നേരെ നിവർന്നുനിന്ന് സല്യൂട്ട് ചെയ്തുകൊണ്ട് അവർ ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിച്ചു. വീട്ടുകാർ അറിയാതെ പകർത്തിയ ഈ വീഡിയോ പുറത്തുവന്നതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഈ മത്സരം നടന്ന ഞായറാഴ്ച ഇന്ത്യക്ക് മറ്റൊരു അഭിമാന നിമിഷം കൂടിയായിരുന്നു. പാകിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ, ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിലേക്ക് ആധികാരികമായി പ്രവേശനം നേടുകയും ചെയ്തു.

ഈ വിജയലഹരിക്കിടയിലാണ് അമ്മയുടെ ആദരവ് പ്രകടിപ്പിക്കുന്ന വീഡിയോ 'യഥാർഥ ഇന്ത്യൻ നിമിഷം' എന്ന പേരിൽ വൈറലായത്. എങ്കിലും സോഷ്യൽ മീഡിയയിൽ ഈ വീഡിയോയെച്ചൊല്ലി ചില രസകരമായ തർക്കങ്ങളും ഉയരുന്നുണ്ട്.

അമ്മ ആദരപൂർവ്വം നിൽക്കുമ്പോൾ വീഡിയോ പകർത്തിയ ആൾ എന്തുകൊണ്ട് അറ്റൻഷനായി നിന്നില്ല എന്ന ചോദ്യമാണ് ചിലർ തമാശരൂപേണ ഉന്നയിക്കുന്നത്.

എന്നാൽ രാജ്യത്തോടുള്ള സ്നേഹവും മര്യാദയും ഓരോ തലമുറയിലും വ്യത്യസ്തമാണെന്നും ഇത്തരം പ്രവൃത്തികൾ പുതുതലമുറയ്ക്ക് മാതൃകയാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

ആധുനിക കാലഘട്ടത്തിലെ തിരക്കുകൾക്കിടയിലും പവിത്രമായ ഇത്തരം നിമിഷങ്ങളെ വിലമതിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് രാജ്യത്തിന്‍റെ കരുത്തെന്നും ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.

Sports

രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ; കിവീസിന് 285 റൺസ് വിജയലക്ഷ്യം

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കെ.എൽ രാഹുലിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോർ കെട്ടിപ്പടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്.

രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയ മികച്ച തുടക്കം മുതലാക്കാൻ മധ്യനിരയ്ക്ക് കഴിയാതെ പോയപ്പോൾ, ഒരറ്റത്ത് വിക്കറ്റുകൾ കാത്തുസൂക്ഷിച്ച രാഹുലാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

92 പന്തിൽ പുറത്താകാതെ 112 റൺസ് നേടിയ രാഹുലിന്‍റെ ഇന്നിംഗ്‌സിൽ 11 ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും (24) ഗില്ലും (56) ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കിവി ബൗളർമാർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ നാലിന് 118 എന്ന നിലയിലേക്ക് വീണു. പിന്നീട് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രാഹുൽ നടത്തിയ പോരാട്ടമാണ് സ്കോർ ഉയർത്തിയത്.

ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ്റ്റൻ ക്ലാർക്ക് ഇന്ത്യൻ മുൻനിരയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അവസാന ഓവറുകളിൽ രാഹുൽ നടത്തിയ വെടിക്കെട്ടാണ് 285 റൺസ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചത്.

 

Latest News

Corehub Up