ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിംഗിൽ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലേക്ക് ഇടിച്ചുകേറി... ബോക്സില്‍ ഇന്നാണ് ഫൈനല്‍ പോരാട്ടങ്ങള്‍. സ്വര്‍ണവുമായി ഫൈനല്‍ ഇടിച്ചുകേറിവാ... എന്ന ആശംസയോടെ ഇന്ത്യന്‍ കായികലോകം ഗ്ലാസ്ഗോയിലേക്കു കണ്ണുനട്ടിരിക്കും...
വനിതകളുടെ 54 കിലോഗ്രാം സെമി ഫൈനലോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ റിംഗില്‍ എത്തിത്തുടങ്ങിയത്. 54 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രീതി പവാര്‍ സാംബിയയുടെ കാതറിന് എംവാപെയെ ഇടിച്ചിട്ട് സെമിയിലേക്കു മുന്നേറി. 5-0ന് ആയിരുന്നു പ്രീതിയുടെ സെമി ജയം. ഫൈനലില്‍ കാനഡയുടെ സ്കാര്‍ലറ്റ് ഡെല്‍ഗാഡോയാണ് പ്രീതിയുടെ എതിരാളി.
പുരുഷ വിഭാഗം 80 കിലോഗ്രാമില്‍ അങ്കുഷ് പംഗലിന്റെ സെമി പോരാട്ടമായിരുന്നു തുടര്‍ന്ന്. കാനഡയുടെ ജോഷ്വ ഒഫോറിയെ ഏകപക്ഷീയമായി (5-0) തകര്‍ത്ത് അങ്കുഷും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. ഇംഗ്ലണ്ടിന്റെ ഡിമെദി ഷിട്ടുവാണ് ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജാസ്മിന് ലാംബോറിയയും ഫൈനലില്‍ പ്രവേശിച്ചു. ലെസോത്തോയുടെ റാപെലാങ് മാസെലെലയെയാണ് സെമിയില്‍ കീഴടക്കിയത്. വനിതാ വിഭാഗം 70 കിലോഗ്രാമില്‍ അരുന്ധതി ചൗധരിയും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ വെയ്ല്‍സിന്റെ റോസി എക്കിള്സിനെയാണ് ഇടിച്ചിട്ടത്.
പുരുഷന്മാരുടെ 55 കിലോ വിഭാഗത്തില്‍ ജദുമാനി സിംഗും ഫൈനലിലേക്ക് ഇടിച്ചു മുന്നേറി.