Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infrastructure

അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ ഉയർന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ഒൻപത് അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ.

സിമന്‍റ്, വൈദ്യുതി, ഇരുന്പയിര് എന്നിവയുടെ ഉത്പാദനം ഉയർന്നതോടെയാണ് അടിസ്ഥാനവികസന മേഖലകളുടെ ഉത്പാദനവളർച്ച ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കായ അഞ്ചു ശതമാനത്തിലെത്തിയത്. മുൻവർഷം ജൂണിൽ ഇത് 1.1 ശതമാനവും മുൻ മാസം മേയിൽ 3.2 ശതമാനവുമായിരുന്നു.

ഇന്നലെ പുറത്തുവിട്ട വിവരങ്ങൾ 2022-23നെ പുതിയ അടിസ്ഥാനവർഷമാക്കിയുള്ളതാണ്. മുൻപ് 2011-12 ആയിരുന്നു അടിസ്ഥാന വർഷം. കൂടാതെ, ഇൻഡക്സിലേക്ക് ഇരുന്പയിര് കൂടി ഉൾപ്പെടുത്തിയതോടെ അടിസ്ഥാന മേഖലകളുടെ എണ്ണം ഒൻപതായി ഉയർന്നു. മുന്പ് അസംസ്കൃത എണ്ണ, പെട്രോളിയം റിഫൈനറി, സിമന്‍റ്, വൈദ്യുതി, പ്രകൃതിവാതകം, വളം, ഫിനിഷ്ഡ് സ്റ്റീൽ, കൽക്കരി എന്ന് പ്രധാന എട്ട് പ്രധാന മേഖലകളുടെ പ്രകടനമാണ് സർക്കാർ പ്രതിമാസ അടിസ്ഥാനത്തിൽ വിലയിരുത്തിയത്.

വ്യവസായ, അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ പ്രധാന സൂചകമായി കോർ സെക്ടർ സൂചിക ഉപയോഗിക്കുന്നതിനാൽ ഈ പരിഷ്കാരം വളരെ പ്രധാനപ്പെട്ടതാണ്. ഉത്പാദനത്തിന്‍റെ നിലവിലെ ഘടന കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ പുതിയ അടിസ്ഥാനവർഷം നിശ്ചയിച്ചിരിക്കുന്നത്. ഇരുന്പയിര് ഉൾപ്പെടുത്തിയത് സൂചികയുടെ വ്യാപ്തി വർധിപ്പിക്കുന്നു.

ജൂണിലെ വളർച്ചയ്ക്കു കാരണം

  • സിമന്‍റ്, വൈദ്യുതി: ഇവ രണ്ടിന്‍റെയും ഉത്പാദനം ജൂണിൽ 9.8% വീതം വർധിച്ചു.
  • പുതുതായി ഉൾപ്പെടുത്തിയ ഇരുന്പയിര് ഉത്പാദനത്തിൽ 43.9% വർധനവുണ്ടായി.
  • അസംസ്കൃത എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം എന്നിവയുടെ ഉത്പാദനത്തിലുണ്ടായ ഇടിവ് പരിഹരിക്കാൻ ഈ മേഖലകളിലെ വളർച്ച സഹായിച്ചു.
  • മേയ് മാസത്തെ അപേക്ഷിച്ച് ജൂണിലുണ്ടായ ഈ മുന്നേറ്റം സാന്പത്തികവർഷത്തിന്‍റെ ആദ്യ പാദത്തിന്‍റെ അവസാനത്തിൽ കൂടുതൽ കരുത്താർജിച്ച വേഗത്തെ സൂചിപ്പിക്കുന്നു.

ഏപ്രിൽ-ജൂണ്‍ പാദത്തിലെ പ്രകടനം

2026-27 സാന്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂണ്‍) ഈ പ്രധാന മേഖലകൾ 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഒരു ശതമാനം മാത്രമായിരുന്നു.

മുൻവർഷത്തെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെയാണ് സാന്പത്തികവർഷം ആരംഭിച്ചിരിക്കുന്നത് എന്ന് ആദ്യ പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാലും വിവിധ മേഖലകളിലെ പ്രകടനം ഇപ്പോഴും അസമമായ രീതിയിലാണ് തുടരുന്നത്.

District News

പാടൂക്കാട് തുരുത്ത് നഗറിൽ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു കോടി

വിയ്യൂർ: സംസ്ഥാനസർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ വിയ്യൂർ പാടൂക്കാട് തുരുത്ത് നഗറിലെ അടിസ്ഥാനസൗകര്യവികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു. പദ്ധതികളുടെ നിർമാണോദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു.

ഒരു കോടി രൂപയിൽ ഭവനപുനരുദ്ധാരണം, സംരക്ഷണഭിത്തി നിർമാണം, കാനനിർമാണം, കമ്യൂണിറ്റി ഹാളിലേക്കുള്ള ഫർണീച്ചർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.ഡിവിഷൻ കൗൺസിലർ അരുൺ തടത്തിൽ, അസിസ്റ്റന്‍റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എ.പി. സീന, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Kerala

ആഗോള അയ്യപ്പ സംഗമം: സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് വാസവൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. അയ്യപ്പസംഗമം കാരണമാണ് സ്വർണക്കൊള്ള പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫ് ആണ്. ശബരിമല സ്വർണക്കൊള്ള യുഡിഎഫിന് ബൂമറാങ്ങായി. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി വെളിപെടുത്തൽ നടത്തിയത്. എന്നാൽ ചക്കിന് വച്ചത് കൊക്കിനു കൊണ്ടു. പണ്ട് ചെയ്തതെല്ലാം വെളിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാസവൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി എന്നുകരുതി കേസ് ഇല്ലാതാകുന്നില്ല. എസ്ഐടി അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. അന്വേഷണ റിപ്പോർട്ട്‌ പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി വരുമെന്നും വാസവൻ കൂട്ടിച്ചേർത്തു.

Business

ഡി ക്യൂബ് എഐയുടെ ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗ് ഉപകരണത്തിനു ദേശീയ പേറ്റന്‍റ്

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വേർ സൊലൂഷൻസ് കന്പനിയായ ഡി ക്യൂബ് എഐ വികസിപ്പിച്ച ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗ് ഉപകരണമായ "ഡിമോൻ’ ന് ഭാരത സർക്കാരിന്‍റെ പേറ്റന്‍റ് ലഭിച്ചു. 20 വർഷമാണു പേറ്റന്‍റിന്‍റെ കാലാവധി.

കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തനം സാധ്യമാകുന്ന പ്ലഗ് ആൻഡ് പ്ലേ ഉപകരണമാണ് "ഡിമോൻ’. ഇഎസ്പി 32 അടിസ്ഥാനമാക്കിയുള്ള പ്ലഗ് ആൻഡ് പ്ലേ ഉപകരണമായ ഡിമോൻ ഇൻഫ്രാസ്ട്രക്ചർ മോണിറ്ററിംഗിനൊപ്പം സൈബർ സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനമാണ്. ഇതു വൈറസ് ആക്രമണ സാധ്യതകളെ ഇല്ലാതാക്കുന്നു. എഐയും സാങ്കേതികവിദ്യകളും ഉപയോഗിച്ച് റിമോട്ട് മോണിറ്ററിംഗും നിരവധി ഉപകരണങ്ങളുടെ നിയന്ത്രണവും ഇതു സാധ്യമാക്കുന്നു.

ഡി ക്യൂബ് എഐ സിഇഒ ബിനൂപ് ലാൽ ആണ് ഈ ആശയം വികസിപ്പിച്ചത്. ചീഫ് ടെക്നിക്കൽ ഓഫീസർ ആർ. ഷാജു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു മാധവൻ എന്നിവർ ചേർന്നാണ് ഉത്പന്നം വികസിപ്പിച്ചത്.

ആരോഗ്യമേഖല, ബാങ്കിംഗ്, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഈ സംവിധാനം പരന്പരാഗത മോണിറ്ററിംഗ് സംവിധാനങ്ങളെ അപേക്ഷിച്ചു ചെലവുകുറഞ്ഞ ഉപകരണമാണ്.

2019ൽ പ്രവർത്തനമാരംഭിച്ച ഡി ക്യൂബ് എഐക്ക് യുഎസ്എ, യുകെ, യുഎഇ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

District News

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി: മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധചെലുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജില്ലയിൽ നിർമാണം പൂർത്തീകരിച്ച കല്ലടിക്കോട് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ 13 പോലീസ് സ്റ്റേഷനുകളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്‍റെയും തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെയും മറ്റു ചില മന്ദിരങ്ങളുടെയും ശിലാസ്ഥാപനകർമവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വർഷത്തിൽ പോലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ പുരോഗതി ബോധ്യമാകും.
സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് പുതുതായി നിർമിക്കപ്പെടുന്ന എല്ലാ പോലീസ് സ്റ്റേഷനുകളും ജനസൗഹൃദപരമായ പ്രവർത്തനങ്ങൾക്കാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. ശശി എന്നിവർ മുഖ്യാതിഥികളായി. തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അരുൾ ബി. കൃഷ്ണ വിശിഷ്ടാതിഥിയായി.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നീതു ശങ്കർ, കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീലത, തച്ചന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മേരി ജോസഫ്, കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റിയാസ് നാലകത്ത്, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹത ഷമീർ, വാർഡ് മെംബർ സി.കെ മുഹമ്മദ് മുസ്തഫ, ജില്ലാ പോലീസ് മേധാവി അജിത് കുമാർ, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എസ്. ഷംസുദ്ദീൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. വിജയകുമാർ, മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up