ന്യുയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തെ വായുചോര്‍ച്ച പരിഹരിക്കാന്‍ തീവ്രശ്രമം. നേരത്തെ പലതവണ വായു ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം അതിരൂക്ഷമാണ്.
ഈ സാഹചര്യത്തിലാണ് യുഎസിന്റെ സ്പേസ് എക്സ് ക്രൂ-12 ദൗത്യത്തിലെ നാല് അംഗങ്ങളോടും ഓര്‍ബിറ്റല്‍ ലാബിലെ യുഎസ് ബഹിരാകാശയാത്രികനോടും ഡ്രാഗണ്‍ പേടകത്തിലേക്കു നീങ്ങാന്‍ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍ദേശിച്ചത്.
ചോര്‍ച്ച പരിഹരിക്കുന്നതിന് റഷ്യന്‍ ബഹിരാകാശഗവേഷണ കേന്ദ്രമായ റോസ്കോസ്മോസ് വിപുലമായ അറ്റകുറ്റപ്പണികളിലേക്ക് കടന്നിരിക്കുകയാണ്.
യുഎസ് യാത്രികരായ ജെസീക്ക മെയര്‍, ജാക്ക് ഹാത്ത്വേ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ ഫ്രഞ്ച് ബഹിരാകാശയാത്രിക സോഫി അഡെനോട്ട്, നാസയുടെ സ്പേസ് എക്സ് ക്രൂ-12 ദൗത്യത്തിലെ റഷ്യന്‍ ബഹിരാകാശയാത്രിക ആന്‍ഡ്രി ഫെഡ്യേവ് യുഎസ് യാത്രികനായ ക്രിസ് വില്യംസ് എന്നിവരോടാണ് ഡ്രാഗൺ പേടകത്തിൽ എത്താൻ നിർദേശിച്ചത്. 190 ദിവസമായി ഇവര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്.