ന്യൂയോര്‍ക്ക്: ഇതിഹാസം ഇനി അര്‍ജന്റീനയ്ക്കായി ബൂട്ടണിയില്ല. അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വൈകാരികകുറിപ്പിലൂടെയാണ് മെസി അറിയിച്ചത്. അമേരിക്കന്‍ സോക്കർ ലീഗിലെ ഇന്റര്‍ മയാമി താരമായ മെസി ക്ലബ് ഫുട്ബോളില്‍ തുടരും. 39-ാം വയസിലാണ് മെസിയുടെ വിരമിക്കൽ.
ഇത്തവണത്തെ ലോകകപ്പ് ഫൈനലിനു പിന്നാലെ വിരമിക്കാന്‍ ആലോചിച്ചിരുന്നതായി മെസി പറഞ്ഞു. പിതാവിന്റെ മരണത്തിനു പിന്നാലെ അന്താരാഷ് ട്ര ഫുട്ബോളില്‍നിന്നു വിരമിക്കു കയാണെന്ന സൂചന മെസി നല്‍കിയിരുന്നു.
ദൈവത്തിനു നന്ദി...
“അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ട്. അഭിമാനത്തോടെയും സമാധാനത്തോടെയുമാണു പടിയിറക്കം. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. 21 വര്‍ഷത്തെ സ്നേഹത്തിനു നന്ദി”. -മെസി പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ സ്പെയിനിനോടേറ്റ തോല്‍വി മെസിയെ വല്ലാതെ ഉലച്ചിരുന്നു. ഫൈനല്‍വരെ ഉജ്വലമായി മുന്നേറിയ അര്‍ജന്റൈന്‍ ടീം കലാശപ്പോരില്‍ കളിമറന്ന് ദയനീയ പരാജയമേറ്റുവാങ്ങി.
207 മത്സരങ്ങൾ, 125 ഗോളുകൾ
207 അന്താരാഷ് ട്ര മത്സരങ്ങളില്‍നിന്ന് 125 ഗോളാണ് മെസി അടിച്ചുകൂട്ടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവുമധികം അന്താരാഷ്ട്ര ഗോള്‍ സ്വന്തമായുള്ള താരമാണ് ഈ അര്ജന്റീനക്കാരന്. 2022 ലോകകപ്പ് നേടിയതാണ് മെസിയുടെ കരിയറിലെ ഏറ്റവും ഉജ്വല നേട്ടം. 2014ലും 2026ലും അര്‍ജന്റീനയെ ലോകകപ്പ് ഫൈനിലെത്തിക്കാനും ക്യാപ്റ്റന്‍ മെസിക്കായി. 2008 ഒളിംപിക്സ് സ്വര്‍ണം, 2021, 2024 കോപ്പ അമേരിക്ക കിരീടം എന്നിവയും മെസിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളില്‍ അര്‍ജന്റൈന്‍ ജഴ്സിയണിഞ്ഞു.
പോരാട്ടവീര്യം കെട്ടടങ്ങാത്ത ഈ മഹാപ്രതിഭ ശനിയാഴ്ച ഇന്റര്‍ മയാമിക്കുവേണ്ടി നാലു ഗോളാണ് അടിച്ചുകൂട്ടിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് മെസിയെന്ന ലോകോത്തര താരത്തെ പരുവപ്പെടുത്തിയത്. ബാഴ്സയ്ക്കായി 17 വര്‍ഷം കളിച്ച മെസി 520 മത്സരങ്ങളില്‍നിന്ന് 474 ഗോള്‍ നേടി. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കുവേണ്ടിയും മെസി ബൂട്ടണിഞ്ഞു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ രണ്ടു തവണ നേടിയ ഏക താരമാണ് ഇദ്ദേഹം.