Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jackfruit

എറണാകുളം തൂക്കി; വി.ഡിയുടെ പ്രവചനം ഫലിച്ചു, കനലും ചക്കയും ഒരു തരിയില്ല

കൊച്ചി: എറണാകുളം ജില്ലയില്‍ 14 മണ്ഡലങ്ങളിലും വിജയം കൊയ്ത് യുഡിഎഫ്. ഇതാദ്യമായാണ് എറണാകുളത്ത് മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുന്നത്. എറണാകുളം ജില്ലയില്‍ കംപ്ലീറ്റ് സ്വീപ് ആകുമെന്ന് വി.ഡി. സതീശന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചത്.

പറവൂരില്‍ 20545 വോട്ടിനാണ് വി.ഡി. സതീശന്‍ വിജയിച്ചത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് വി.ഡി. സതീശന്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 22000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വി.ഡി. സതീശന്‍ ജയിച്ചത്.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ ടൈസണ്‍ മാസ്റ്റര്‍ ലീഡ് ഉയര്‍ത്തിയെങ്കിലും വി.ഡി. സതീശന്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി വത്സല പ്രസന്നകുമാര്‍ ആണ് മൂന്നാം സ്ഥാനത്ത്.

മൂവാറ്റുപുഴയില്‍ 42829 വോട്ടുകള്‍ക്കാണ് മാത്യു കുഴല്‍നാടന്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണ്‍ രണ്ടാം സ്ഥാനത്തും എന്‍ഡിഎയുടെ സണ്ണി കടുത്താഴെ മൂന്നാം സ്ഥാനത്തേക്കുമെത്തി.

വൈപ്പിന്‍ മണ്ഡലത്തില്‍ 15648 വോട്ടിന് ടോണി ചമ്മിണി വിജയിച്ചു. അഡ്വ. എം.ബി. ഷൈനി ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി മുന്നില്‍ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു. ട്വന്റി 20യുടെ അനിത തോമസ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

കളമശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുൾ ഗഫൂര്‍ വിജയിച്ചു. സിറ്റിംഗ് മന്ത്രിയായിരുന്ന പി. രാജീവ് ആദ്യം ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ലീഡ് നില കുറയുകയായിരുന്നു. 16312 വോട്ടുകള്‍ക്കാണ് അബ്ദുല്‍ ഗഫൂര്‍ രാജീവിനെ മലര്‍ത്തിയടിച്ചത്. എം.പി. ബിനു ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ 28432 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ പരിഭവം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായില്ല എന്ന് വ്യക്തമാക്കിയാണ് മനോജിന്റെ ഉജ്ജ്വല വിജയം. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ 35347 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ സാജു പോളിനെയും എന്‍ഡിയുടെ പ്രോമി കുര്യാക്കോസിനെയും പിന്നിലാക്കിയാണ് റോജി എം ജോണിന്‍റെ മികച്ച വിജയം.

കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് 8188 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.ജെ. മാക്‌സി പിന്നിലാക്കിയാണ് ഷിയാസിന്‍റെ വിജയം. സേവ്യര്‍ ജൂലപ്പന്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളോ ദീപ്തി മേരി വര്‍ഗീസിന്‍റെ അതൃപ്തിയോ തെരഞ്ഞെടുപ്പില്‍ വിലപ്പോയില്ല എന്നാണ് ഷിയാസിന്‍റെ വിജയത്തിന് ആധാരം.

കുന്നത്തുനാട്ടില്‍ വി.പി. സജീന്ദ്രന്‍ 21233 വോട്ടിനാണ് വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായ എല്‍ഡിഎഫിന്റെ പി.വി. സജീന്ദ്രനെയും കോണ്‍ഗ്രസ് വിട്ടെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരനെയും പിന്നിലാക്കിയാണ് സജീന്ദ്രന്‍റെ വലിയ വിജയം. ട്വന്‍റി 20യുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് വി.പി. സജീന്ദ്രനെതിരെ ഉയര്‍ത്തിയ ഡീല്‍ ആരോപണം തെരഞ്ഞൈടുപ്പില്‍ തിരിച്ചടിയായില്ല.

കോതമംഗലത്ത് ഷിബു തെക്കുംപുറം 16859 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ഷിബു തെക്കുംപുറം ലീഡ് ഉയര്‍ത്തുകയായിരുന്നു. ആന്‍റണി ജോണ്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

ആലുവയില്‍ എ.എം. ആരിഫിനെ കടത്തി വെട്ടി അന്‍വര്‍ സാദത്ത്24193 വോട്ടുകള്‍ക്ക് വിജയിച്ചു. 2011 മുതല്‍ അന്‍വര്‍ സാദത്ത് വിജയിക്കുന്ന മണ്ഡലമാണ് ആലുവ. ആലുവ തിരിച്ചു പിടിക്കാനായാണ് എല്‍ഡിഎഫ് അരൂരില്‍ നിന്നും ആരിഫിനെ ആലുവയില്‍ എത്തിച്ചത്. എന്നാല്‍ ആരിഫിനെ അന്‍വര്‍ സാദത്ത് മലര്‍ത്തിയടിക്കുകയായിരുന്നു. എം. ബ്രഹ്മരാജ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് 18456 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍ഡിഎഫിന്റെ കെ.എന്‍. ഉണ്ണികൃഷ്ണനെ കടത്തിവെട്ടിയാണ് ദീപക് ജോയ് മുന്നില്‍ എത്തിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ ആയിരുന്നു ദീപക് ജോയിയും ഉണ്ണികൃഷ്ണനും മത്സരിച്ചത്. അന്ന് ഉണ്ണികൃഷ്ണന് ആയിരുന്നു വിജയം. എന്നാല്‍ ഇത്തവണ ദീപക് ജോയ് ഗംഭീര വിജയം നേടുകയായിരുന്നു. ട്വന്റി 20യുടെ അഞ്ജലി നായര്‍ ആയിരുന്നു തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.

തൃക്കാക്കരയില്‍ 50211 വോട്ടുകള്‍ക്ക് ഉമ തോമസ് വിജയിച്ചു. എല്‍ഡിഎഫിന്‍റെ അഡ്വ. പുഷ്പ ദാസിനെ മലര്‍ത്തിടിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ ഉമയുടെ വിജയം. ട്വന്‍റി 20യുടെ അഖില്‍ മാരാര്‍ ആയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി.

പിറവത്ത് അനൂപ് ജേക്കബ് വിജയിച്ചു. 44681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് ണ്ഡലം നിലനിര്‍ത്തിയത്. കേരള കോണ്‍ഗ്രസ് എം നേതാവ് സാബു കെ. ജേക്കബ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി എബ്രഹാം ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

എറണാകുളത്ത് ടി.ജെ. വിനോദ് 36163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2021ലെ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ടി.ജെ. വിനോദ്. 10970 ആയിരുന്നു അന്നത്തെ ഭൂരിപക്ഷം. സാബു ജോര്‍ജ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി.ആര്‍. ശിവശങ്കര്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

Kerala

ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കണ്ണൂര്‍: ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശsരി വാടിയില്‍ പീടിക പുറേരിയിലെ അമല്‍ പ്രമോദ്(27) ആണ് മരിച്ചത്.

കൂത്തുപറമ്പിനടുത്ത് നീര്‍വേലി എല്‍പി സ്‌കൂളിന് സമീപമാണ് ദാരുണ സംഭവം ഉണ്ടായത്. ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അമല്‍ പിറന്നാള്‍ ആഘോഷത്തിന് അച്ഛന്‍റെ സഹോദരിയുടെ നീര്‍വേലിയിലെ വീട്ടിലെത്തിയതായിരുന്നു.

Agriculture

പ്ലാവും ചക്കയും നാടിന് കരുത്തും കരുതലുമാണ്

ആറായിരം വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയിൽ പ്ലാവു നട്ടു പരിപാലിച്ചിരുന്നതായാണ് പാരന്പര്യം. അശോക ചക്രവർത്തി ഫലവൃക്ഷങ്ങൾ പ്രചരിപ്പിച്ച ഇനങ്ങളിൽ പ്ലാവും ഉൾപ്പെട്ടിരുന്നുവത്രെ.

ആത്ത, ആഞ്ഞിലി, കടപ്ലാവ്, മൾബറി എന്നിവ ഉൾപ്പെടുന്ന മൊറാസീ കുടുംബത്തിൽപ്പെട്ട മരമാണ് പ്ലാവ്. ആർട്ടോകാർപസ് ഹെട്രോഫിലസ് എന്നാണ് ശാസ്ത്രനാമം. പ്ലാവുമായി കേരളത്തിന് അഭേദ്യമായ ബന്ധമുണ്ട്.

പുരയിടങ്ങളിൽ വളർത്താവുന്ന രാജവൃക്ഷമായി മലയാളികൾ കണ്ടിരുന്ന വൃക്ഷമാണ് പ്ലാവ്. തടിക്കു മാത്രമല്ല ചക്ക ഉത്തമ ഭക്ഷണവും പ്ലാവില മൃഗങ്ങൾക്ക് തീറ്റയുമാണ്.

പോർച്ചുഗീസുകാരുടെ വരവോടെ ചക്ക അവർക്ക് ജാക്ക് ആയി. അങ്ങനെ നമ്മുടെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന വിജ്ഞാനഗ്രന്ഥത്തിലും ഇടം നേടി. 1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ചക്കയ്ക്ക് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത്.

ബംഗാളിലും മലേഷ്യയിലുമൊക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്‍റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും പാരന്പര്യമുണ്ട്.

കേരളത്തിന് ഇതു ചക്കയാണെങ്കിൽ ഇന്തൊനേഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുകാർക്ക് ലങ്ക്കയും. കേരളം പോലെ തമിഴ്നാടിന്‍റേയും ഔദ്യോഗിക ഫലമാണ് ചക്ക. പ്രകൃതി സമ്മാനിച്ച ഏറ്റവും വലിയ പഴവും ഇതുതന്നെ. ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് പ്ലാവിന്‍റെ ഉറവിടം.

ഇവിടെ നിന്നാണ് വിവിധ നാടുകളിലേക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഈസ്റ്റ് ഇന്ത്യയിലേക്കും മധ്യ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്ലാവ് കടന്നുചെന്നത്.

ബംഗ്ലാദേശ് മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലങ്കിലും ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഫലവും പഴവുമാണ് ചക്ക.

കേരളത്തിലെ കുടുംബശ്രീ പോലെ ശ്രീലങ്കയിലും ബംഗ്ളാദേശിലും വനിതാ സ്വാശ്രയ സംഘങ്ങൾ ചക്ക മൂല്യവർധിത വിഭവങ്ങളാക്കി പണം സന്പാദിക്കുന്നു. ഇവർക്ക് ചക്ക സംസ്കരണം കുടിൽ വ്യവസായവുമാണ്.

ആ രാജ്യങ്ങളിൽ പ്ലാവ് നട്ടു വളർത്തുന്നതിൽ സർക്കാർ സാന്പത്തിക സഹായം നൽകുന്നു. പൊന്നു കായ്ക്കുന്ന മരമായി കണക്കാക്കി പ്ലാവ് വെട്ടി മാറ്റുന്നതിൽ നിയന്ത്രണവും വരുത്തിയിരിക്കുന്നു.

മ്യാൻമർ, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, ആഫ്രിക്ക, കെനിയ, ഉഗാണ്ട , കംബോഡിയ, ലാവോസ്, തായ്ലാൻഡ്, സൗത്ത് ഫ്ളോറിഡ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പ്ലാവ് വളർത്തി പണമുണ്ട ാക്കുന്നു.

രണ്ട ാം വർഷം ഫലം തരുന്ന സങ്കര ഇനം പ്ലാവുകൾ ഇവർ വികസിപ്പിച്ചതിനൊപ്പം വൻകിട തോട്ടങ്ങളായി വളർത്തുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് പ്ലാവുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണുള്ളത്.

30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വർഷം വിളയുന്ന കേരളത്തിൽ ഇതിന്‍റെ മൂന്നിൽ രണ്ടു ശതമാനവും പാഴായിപ്പോവുകയാണ്. കേരളത്തിന്‍റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പെട്ട ചക്കയെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ 25,000 കോടിയിൽപരം രൂപയുടെ വരുമാനമുണ്ട ാക്കാൻ കഴിയും.

ഏറ്റവും വലിയ പഴം എന്ന നിലയിലും ചക്കയ്ക്ക് പ്രാധാന്യമേറെ. ഒരു വ്യക്തിക്കല്ല ഒരു കുടുംബത്തിനുള്ള ഭക്ഷണം ഒരേ വേളയിൽ നൽകാൻ കഴിയുന്ന ഫലമാണ് ചക്ക. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, തടി, വിറക്, വളം, തണൽ, ഓക്സിജൻ, നീർത്തടസംരക്ഷണം എന്നിങ്ങനെ ഏറെ കാര്യങ്ങളിൽ പ്ലാവ് മനുഷ്യ ജീവിതത്തോടു ചേർന്നുനില്ക്കുന്നു.

ഇക്കാലത്ത് തായ്ലാൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉത്പാപാദക രാജ്യങ്ങൾ. ചക്കയിൽ നിന്ന് നൂറിലേറെ ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളാണിവ.

കാൻസർ ഉൾപ്പെടെ മരുന്നു ഗവേഷണത്തിലും ചക്കയുടെ സാധ്യതകളിൽ ഗവേഷണം നടത്തുകയാണ് ഇവർ. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ ഒന്നാമതുള്ളത്.

കേരളത്തിൽനിന്ന് തമിഴ് നാട്ടിലേക്ക് സീസണിൽ വാങ്ങിക്കൊണ്ട ുപോകുന്ന ചക്കയും ഇടിച്ചക്കയും വിദേശരാജ്യങ്ങളിൽ വരെയാണ് വിറ്റഴിയുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും.

നൂറ് ഗ്രാം ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം കാർബോ ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസന്പന്നമായ നാടൻ വിഭവമാണിത്.

ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരം ശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രൊട്ടീനും ഒരു ശതമാനം കൊഴുപ്പുംമുണ്ട . 100 ഗ്രാം ചക്ക 95 കിലോ കലോറി ഊർജം സമ്മാനിക്കും.

പോഷകങ്ങളുടെ കലവറയാണ് ചക്ക. വൈറ്റമിൻ എ, വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിൻ, ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ. അയണ്‍, മഗ്നീഷിയം, പൊട്ടാസിയം, മാംഗനീസ് എന്നീ ധാതുക്കളും ചക്കയെ കൂടുതൽ ഗുണപ്രദമാക്കുന്നു.

കൊളസ്ട്രോളും അനാവശ്യ കൊഴുപ്പുകളും ഇല്ലേയില്ല. പ്രമേഹം നിയന്ത്രിക്കുന്നതിൽ ചക്ക ഏറെ ഉത്തമമാണ്. പഴുക്കാത്ത ചക്കയിൽ അടങ്ങിയിരിക്കുന്ന അധിക ഫൈബറുകളാണ് പ്രമേഹത്തിന് തടയിടുന്നത്.

ചക്കപ്പുഴുക്ക് അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു.

 

Latest News

Corehub Up