പാരദിപ്: ഒഡീഷയിൽ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗം ചെയ്തശേഷം നാലു നില കെട്ടിടത്തിൽനിന്നു തള്ളിയിട്ടുകൊന്നു. ജഗത്സിംഗ്പുർ ജില്ലയിലാണു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വീട്ടിൽനിന്നിറങ്ങിയതായിരുന്നു യുവതി. ക്ഷേത്രത്തിലേക്കു പോകാമെന്ന് പറഞ്ഞ് യുവതിയെ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് ബസ് സ്റ്റാൻഡിൽ യുവതിയെ ഉപേക്ഷിച്ച് ആൺസുഹൃത്ത് കടന്നുകളഞ്ഞു.
ജാർഖണ്ഡുകാരനായ ഒരാൾ അവിടെയെത്തി സഹായം വാഗ്ദാനം ചെയ്തു. ഇയാൾ തന്റെ താമസസ്ഥലത്ത് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് യുവതിയെ കെട്ടിടത്തിൽനിന്നു താഴേക്കു തള്ളിയിട്ടു.