തിരുവനന്തപുരം: ആർഎസ്എസിനെതിരായുള്ള വിമർശനം ഹിന്ദുസമുദായത്തിനെതിരായും ജമാ അത്തെ ഇസ്ലാമിക്കെതിരേ യുള്ള വിമർശനം മുസ്ലിം സമുദായത്തിനെതിരായും വ്യാഖ്യാനിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാറാടു കലാപം യുഡിഎഫിന്റെ ഭരണകാലത്താണു നടന്നത്.
ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നു പറഞ്ഞതു ഉമ്മൻ ചാണ്ടി സർക്കാരാണ്. ഇപ്പോൾ അവരതു പറയാത്തതിന്റെ കാരണം ജനങ്ങൾക്കു മനസിലാകുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.