Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janakiyamma

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...ഇനി ആ മധുരശബ്ദമില്ല; ജാനകിയമ്മയ്ക്ക് വിട

സ്വരമാധുരിയിലൂടെ ജനഹൃദയം കവർന്ന പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് വിട. തെന്നിന്ത്യൻ സിനിമയ്ക്ക് ഭാവങ്ങളുടെയും ഈണങ്ങളുടെയും പുതിയൊരു ആകാശമാണ് എസ്. ജാനകി എന്ന ഗായിക സമ്മാനിച്ചത്. ആ ശബ്ദം കേൾവിക്കാരെ വെറുമൊരു പാട്ടിനപ്പുറം മറ്റേതോ മാസ്മരിക ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്.

ആന്ധ്രയിൽ ജനിച്ച ജാനകിയമ്മ ഭാഷയുടെ അതിരുകളെല്ലാം ഭേദിച്ചാണ് മലയാളിയുടെയും തമിഴിന്‍റെയും കന്നഡയുടെയും സ്വന്തം ഗായികയായി മാറിയത്. 1957-ൽ തന്‍റെ 19-ാം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു എസ്. ജാനകിയുടെ സിനിമയിലെ അരങ്ങേറ്റം. അത്ഭുതമെന്നു പറയട്ടെ അരങ്ങേറിയ അതെ വർഷം തന്നെ ആറ് ഭാഷകളിൽ പാടിക്കൊണ്ടാണ് അവർ സംഗീതലോകത്തെ ഞെട്ടിച്ചത്.

മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ മാത്രമല്ല, ജാപ്പനീസ്, ജർമ്മൻ തുടങ്ങി ഇരുപതോളം വിദേശ-സ്വദേശ ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തിലധികം ഗാനങ്ങളാണ് അവർ പാടിത്തീർത്തത്. മറ്റു ഗായികമാരിൽ നിന്നും ജാനകിയമ്മയെ വേറിട്ടു നിർത്തുന്നത് അവരുടെ ശബ്ദത്തിന്‍റെ അത്ഭുതകരമായ മാറ്റങ്ങളാണ്.

വെറുതെ പാടുകയല്ല, മറിച്ച് ഓരോ വരികളിലും ജീവൻ നൽകി അഭിനയിക്കുകയായിരുന്നു അവർ ചെയ്തത്. മലയാളത്തിലെ അവരുടെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു അന്യഭാഷാ ഗായികയാണ് ഇത് പാടിയതെന്ന് ആർക്കും തോന്നുകയേ ഇല്ല. അത്രയ്ക്ക് കൃത്യമായ ഉച്ചാരണവും ഭാവവുമായിരുന്നു. അതുകൊണ്ടുതന്നെ മലയാളികൾ ഒരു അന്യനാട്ടുകാരിയായിട്ടല്ല ജാനകിയെ കണ്ടത്. സ്വന്തം വീട്ടിലെ ഒരാളായിട്ടാണ് കണ്ടത്.

ഇളയരാജ, ജി. ദേവരാജൻ, എം. കെ.അർജുനൻ തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് പൂർണത നൽകാൻ ജാനകിയമ്മയുടെ ആലാപനത്തിന് കഴിഞ്ഞു. ഓരോ പാട്ടിലും അവർ സ്വന്തം ആത്മാവ് ചേർത്തുവെച്ചു. അതുകൊണ്ടാണ് തലമുറകൾ കഴിഞ്ഞിട്ടും ആ പാട്ടുകൾ ഇന്നും പുതിയതായി തോന്നുന്നത്. തന്‍റെ സംഗീത ജീവിതത്തിൽ നാല് ദേശീയ അവാർഡുകളും പതിനാല് കേരള സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.

എന്നാൽ പുരസ്കാരങ്ങളേക്കാൾ സ്വന്തം നിലപാടുകൾക്കായിരുന്നു അവർ വില കൽപ്പിച്ചത്. ദക്ഷിണേന്ത്യൻ കലാകാരന്മാരെ അവഗണിക്കുന്ന എന്ന് ആരോപിച്ച് തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്കാരം നിരസിക്കുകയായിരുന്നു. തന്‍റെ ശബ്ദത്തിന് യാതൊരു കുറവും വരാത്ത പ്രായത്തിൽ തന്നെ സംഗീത ലോകത്തോട് വിടപറയാൻ കാണിച്ച ദീർഘവീക്ഷണവും അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു.

ആ സംഗീത സരസ്വതി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അവർ പാടിവെച്ച പാട്ടുകൾക്ക് ഒരിക്കലും മരണമില്ല. എസ്. ജാനകി എന്നത് വെറുമൊരു ഗായികയുടെ പേരല്ല, മറിച്ച് പല തലമുറകളുടെ ഓർമ്മകളെയും വികാരങ്ങളെയും കൂട്ടിയിണക്കുന്ന മനോഹരമായൊരു സംഗീതമാണ്.

Latest News

Corehub Up