ചാത്തന്നൂര്‍: ജെന്‍സി വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രതീക്ഷകള്‍ മാറ്റിമറിക്കാന്‍ സാധ്യത.
മുൻഗണന തൊഴിലിനും വികസനത്തിനും
പ്രത്യേകിച്ച് ഒരു രാ ഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്തവരാണ് ഈ ഭൂരിപക്ഷം പേരും. ശാസ്ത്ര സാങ്കേതിക മേഖലയില്‍ പഠനം നേടിയവരും മെച്ചപ്പെട്ട തൊഴില്‍ ആഗ്രഹിക്കുന്നവരുമാണ്.
മെച്ചപ്പെട്ട തൊഴിലും വികസനവുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ വാഹന നിര്‍മാണ കമ്പനികളും മൊബൈല്‍ നിര്‍മാണ കമ്പനികളും വന്‍കിട ഫാക്ടറികളും പതിനായിരക്കണക്കിന് യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരവും വേതനവും നൽകുമ്പോള് കേരളത്തില്‍ ഇത്തരത്തില്‍ എന്ത് വ്യവസായ സംരംഭം ഉണ്ടെന്നാണ് അവരുടെ ചോദ്യം. പുതിയ തലമുറയില്‍ ഒരു വിഭാഗം ആത്മീയ പരിപാടികളിലും ഭജനുകളിലും കൂട്ടത്തോടെ പങ്കെടുക്കുന്നു.
നവമാധ്യമങ്ങളിലെ സ്വാധീനം
പ്രഫഷണല്‍ ബിരുദങ്ങള്‍ നേടിയവരും ടെക്കികളും ഈ കൂട്ടങ്ങളില്‍ അധികമാണ്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഇക്കൂട്ടർ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വ്യക്തമായി മനസിലാക്കുന്നവരാണ്. അതിനാൽത്തന്നെ ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. ന്യൂനപക്ഷമായ ഈ വിഭാഗം നിശബ്ദമായിട്ടായിരിക്കും പോളിംഗ് ബൂത്തില്‍ പ്രതികരിക്കുക.
ജെന്‍സി വിഭാഗത്തെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയകളിലും ഡിജിറ്റല്‍ മാര്‍ഗങ്ങളിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടല്‍ നടത്തുന്നുണ്ട്.