Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jind

Kouthukam

ആൺതുണയ്ക്കായുള്ള അന്ധമായ പാച്ചിൽ; 11-ാമത് ജനിച്ചത് ആൺകുട്ടി: സ്വന്തം മക്കളുടെ പേരുപോലും അറിയാതെ ഒരച്ഛൻ

ലിംഗവിവേചനത്തിന്‍റെയും പുരുഷാധിപത്യത്തിന്‍റെയും ആഴം വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഹരിയാനയിലെ ജീന്ദ് ജില്ലയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്.

പാരമ്പര്യം നിലനിർത്താൻ ഒരു ആൺകുട്ടി വേണമെന്ന അന്ധമായ വാശിയിൽ സ്വന്തം പങ്കാളിയുടെ ആരോഗ്യവും 10 പെൺമക്കളുടെ ഭാവിയും അവഗണിച്ച ഒരു കുടുംബത്തിന്‍റെ കഥയാണിത്.

വിവാഹം കഴിഞ്ഞ് നീണ്ട 19 വർഷങ്ങൾക്കിപ്പുറം 19 -ാമത്തെ കുഞ്ഞായി ഒരു ആൺകുട്ടി ജനിച്ചതോടെയാണ് ഈ വിഷയം ചർച്ചയാകുന്നത്.

ആൺകുട്ടിയെ കാത്തുള്ള ഈ നീണ്ട യാത്രയിൽ ഇതിനോടകം 10 പെൺകുട്ടികൾക്ക് ജന്മം നൽകിയ ഈ ദമ്പതികളുടെ ജീവിതസാഹചര്യങ്ങൾ കടുത്ത വിമർശനങ്ങളാണ് ഉയർത്തുന്നത്.

പ്രാദേശിക മാധ്യമങ്ങൾ ഈ അച്ഛനെ അഭിമുഖം ചെയ്തപ്പോൾ അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വെളിപ്പെട്ടത്. തന്‍റെ മൂത്ത മകൾ 12-ാം ക്ലാസിലും രണ്ടാമത്തെ മകൾ 11-ാം ക്ലാസിലും പഠിക്കുകയാണെന്ന് പറഞ്ഞ ഇയാൾക്ക്, ബാക്കിയുള്ള എട്ട് പെൺമക്കളുടെ പേര് പോലും ഓർത്തെടുക്കാൻ സാധിച്ചില്ല.

സ്വന്തം മക്കളുടെ പേര് പോലും നിശ്ചയമില്ലാത്ത ഒരാൾ എന്തിനാണ് വീണ്ടും വീണ്ടും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.

ആൺകുട്ടിക്ക് വേണ്ടിയുള്ള ഈ ആർത്തിയിൽ സ്ത്രീ ശരീരം കേവലം ഒരു പ്രസവ യന്ത്രം മാത്രമായി മാറുന്ന കാഴ്ചയാണിവിടെ കാണുന്നത്.

മാത്രമല്ല, തുടർച്ചയായ പ്രസവങ്ങൾ സ്ത്രീയുടെ ആരോഗ്യത്തെ എത്രത്തോളം അപകടത്തിലാക്കുന്നു എന്നതിന്‍റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.

പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം അമ്മയുടെയും കുഞ്ഞിന്‍റെയും നില അതീവ ഗുരുതരമായിരുന്നു. ജനിച്ച സമയത്ത് കുട്ടിയുടെ ശരീരത്തിൽ വെറും അഞ്ച് ഗ്രാം രക്തം മാത്രമാണുണ്ടായിരുന്നത്.

നിലവിൽ ഇരുവരും മെഡിക്കൽ സഹായത്തോടെ ജീവൻ നിലനിർത്താൻ പോരാടുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ഇത്രയധികം കുട്ടികൾ വളരുന്നത് അവരുടെ വിദ്യാഭ്യാസത്തെയും പോഷണത്തെയും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഈ വാർത്ത പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾ നടക്കുകയാണ്. പലരും രൂക്ഷമായ ഭാഷയിലാണ് പിതാവിനെതിരെ പ്രതികരിക്കുന്നത്.

പെൺകുട്ടികളെ സാമ്പത്തിക ഭാരമായി കാണുകയും ആൺകുട്ടികളെ കുലത്തിന്‍റെ ഐശ്വര്യമായി കരുതുകയും ചെയ്യുന്ന കാലഹരണപ്പെട്ട ചിന്താഗതിയാണ് ഇതിന് പിന്നിലെന്നും, ഇത്തരം മാതാപിതാക്കളിൽ നിന്ന് കുഞ്ഞുങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു.

പെൺകുട്ടികൾ ജനിക്കുമ്പോൾ അവഗണിക്കുന്ന ഇതേ സമൂഹം തന്നെ, മാതാപിതാക്കൾക്ക് വാർദ്ധക്യത്തിൽ സംരക്ഷണവും പരിചരണവും നൽകാൻ പെൺകുട്ടികൾ വേണമെന്ന് ശഠിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമർശനങ്ങൾ ഉയരുന്നു.

ലിംഗസമത്വത്തെക്കുറിച്ച് നാം എത്രയൊക്കെ സംസാരിച്ചാലും ഉൾനാടൻ ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളും വേർതിരിവുകളും ശക്തമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

Latest News

Corehub Up