ോഗോഹട്ടി: ഹൈക്കമാൻഡ് ഇടപെടലിനെത്തുടർന്ന് ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപെൻ ബോറ രാജി പിൻവലിച്ചുവെന്ന് ആസാമിന്റെ ചുമതലയുള്ള എഐസിസി നേതാവ് ജിതേന്ദ്ര സിംഗ്.
ബോറയുടെ രാജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചില്ലെന്നും ബോറയുമായി രാഹുൽഗാന്ധി 15 മിനിറ്റ് സംസാരിച്ചുവെന്നും ജിതേന്ദ്ര പറഞ്ഞു.
അതേസമയം, രാജിതീരുമാനം പുനഃപരിശോധിക്കാൻ സമയം വേണമെന്നാണ് ബോറ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ബോറ രാഡജി പ്രഖ്യാപിച്ചത്.
ജിതേന്ദ്ര സിംഗ്, ഗൗരവ് ഗൊഗോയി, പ്രദ്യുത് ബർദലോയി എംപി, ദേബബ്രത സൈക്കിയ തുടങ്ങിയ നേതാക്കൾ ബോറയുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. 2021 മുതൽ 2025 വരെ ഭൂപെൻ ബോറ പിസിസി അധ്യക്ഷനായിരുന്നു.