കോട്ടയം: ദീപികയും കോട്ടയം സിറിൽസ് ജ്വല്ലറിയും ചേര്‍ന്നൊരുക്കിയ ഫിഫ ലോക കപ്പ്-2026 പ്രവചന മത്സരത്തില്‍ ബംപര്‍ സ്വര്‍ണനാണയം കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ആലച്ചേരി ആനിക്കാത്തോട്ടം ജോബി ജോണിനു ലഭിച്ചു. ഇന്നലെ ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി വിംഗ് ഉദ്യോഗസ്ഥനാണ് ബംപര്‍ സമ്മാന ജേതാവ് ജോബി ജോണ്‍. ഫുട്ബോള്‍ മത്സരത്തോട് ചെറുപ്പം മുതലേ താത്പര്യമുള്ള ജോബിയുടെ ഇഷ് ട ടീമുകളിലൊന്നായിരുന്നു സ്പെയിന്. മത്സരങ്ങളെല്ലാം കാണുകയും വിലയിരുത്തുകയും ചെയ്ത ജോബി എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കിയാണ് പ്രവചനം നടത്തിയത്.
ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മത്സരത്തില്‍ ശരിയുത്തരം അയച്ചവരില്‍നിന്നാണ് ബംപര്‍ സ്വര്‍ണ നാണയ ജേതാവിനെ തെരഞ്ഞെടുത്തത്. ജോബിയുടെ ഭാര്യ ഷെറിന് (സ്റ്റാഫ് നഴ്സ്, പരിയാരം മെഡിക്കല്‍ കോളജ്). മക്കള്‍: അലീന, അലന് (വിദ്യാര്‍ഥികള്‍, സെന്‍ട്രല്‍ സ്കൂള്‍, പയ്യന്നൂര്‍)