Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JointSwelling

Family Health

സന്ധിയിലെ നീർക്കെട്ടും വേദനയും ഗൗരവമായി കാണാതിരുന്നാൽ..?

എല്ലാ അർത്ഥത്തിലും മനുഷ്യരാശിയെ ദുരിതത്തിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവാതരോഗങ്ങൾ. ചില ചെള്ളുകൾ, ചില അണുബാധകൾ എന്നിവ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും എന്നാണ് സന്ധിവാത രോഗങ്ങളിൽ ലഭിച്ചിട്ടുള്ള പുതിയ അറിവുകളിൽ പറയുന്നത്.

രക്തപരിശോധന

സന്ധിവാത രോഗങ്ങൾ നിരവധി തരത്തിലുണ്ട്. ലളിതമായ രക്തപരിശോധനയിലൂടെ ഏത് തരത്തിലുള്ള സന്ധിവാത രോഗമാണ് എന്ന് ഇപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. രക്തപരിശോധനയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ കൈകാര്യം ചെയ്യുകയാണ് എങ്കിൽ ലളിതമായ മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. രോഗശമനം എളുപ്പമാകുകയും ചെയ്യും.
ശരിയായ രീതിയിലല്ല രോഗനിർണയവും ചികിത്സയും നടക്കുന്നതെങ്കിൽ രോഗശമനം ലഭിക്കുകയില്ല എന്ന് മാത്രമല്ല ഭാവിയിൽ അംഗവൈകല്യങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും വരെ കാരണമാവുകയും ചെയ്യാം.

സന്ധിവാത രോഗങ്ങൾ ആരംഭിക്കുന്നതിന്‍റെ ആദ്യ ഭാഗമായി ഏതെങ്കിലും സന്ധിയിൽ നീർക്കെട്ടും വേദനയും അനുഭവപ്പെടുമ്പോൾ കൂടുതൽ പേരും അത് വേണ്ടത്ര ഗൗരവത്തോടു കൂടി കാണാറില്ല. അതെല്ലാം തനിയെ മാറും എന്നാണ് പലരും പറയാറുള്ളത്. ആദ്യമായി ഏതെങ്കിലും സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് ചികിത്സ ഒന്നും തന്നെ ചെയ്തില്ല എങ്കിലും തനിയെ മാറുകയും ചെയ്യുന്നതായിരിക്കും. കുറച്ച് ദിവസത്തിന് ശേഷം വേറെ ഒരു സന്ധിയിൽ നീർക്കെട്ടും വേദനയും വരും. അതും ചിലപ്പോൾ തനിയെ മാറി എന്ന് വരാം. പിന്നെ പല സന്ധികളിലും നീർക്കെട്ടും വേദനയും ഉണ്ടാകും. ഒപ്പം പല തരത്തിലുള്ള പ്രശ്നങ്ങളും

സ്വയംചികിത്സ !

വേദന പ്രശ്നമാകുമ്പോൾ കുറേയേറെ പേർ മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്നവരാണ്. വേറെ കുറേ പേരുണ്ട്, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉപദേശം അനുസരിച്ച് നടക്കുന്നവരും ആയിരിക്കും.
ഇങ്ങനെയുള്ള ചികിത്സ സമ്പത്തും ആരോഗ്യവും ഒരുപോലെ നശിപ്പിക്കുമെന്ന് ഇപ്പോഴും പലർക്കും അറിയില്ല.

സന്ധിവാത രോഗങ്ങൾ നിരവധിയാണ്‌. ഓരോ സന്ധിവാത രോഗത്തിന്‍റെയും രസതന്ത്രവും വേറെ വേറെയാണ്. ഓരോരുത്തരിലും ഉള്ളത് ഏത് സന്ധിവാത രോഗമാണ് എന്ന് രക്ത പരിശോധനയിലൂടെ ഇപ്പോൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുകയും ചെയ്യും. സന്ധിവാത രോഗങ്ങൾ അലസമായാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, ഭാവിയിൽ ഗുരുതരമാകാനുള്ള സാധ്യതയും അംഗവൈകല്യങ്ങളും ഉണ്ടാകാവുന്നതാണ്. മറ്റ് സങ്കീർണ്ണതകളും ഗുരുതരാവസ്ഥകളും വേറെയും.

സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിൽ

സന്ധിവാത രോഗങ്ങൾ ലളിതമായ ചികിത്സയിലൂടെ സുഖപ്പെടുത്താൻ കഴിയുന്ന പുതിയ അറിവുകൾ ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്ത് ലഭ്യമാണ്. സന്ധിവാത രോഗങ്ങൾ നീണ്ട കാലമായി അനുഭവിക്കുന്നവരിൽ കുറേയേറെ പേരിൽ അവരുടെ രോഗത്തിനു പിന്നിൽ മാനസിക സംഘർഷത്തിനുള്ള സ്വാധീനം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സന്ധിവാത രോഗങ്ങളും മാനസിക സംഘർഷവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി പരീക്ഷണ സിദ്ധമായ തെളിവുകൾ വിവരിച്ചത് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരായിരുന്ന ജോർജ് എഫ് സോളമനും റുഡോൾഫ് മുസും ആയിരുന്നു. പാരമ്പര്യമായി സന്ധിവാത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന പലരിലും പ്രത്യേകിച്ച് സ്ത്രീകളിൽ സന്ധിവാത രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന് അവർ കണ്ടുപിടിച്ചു.
ഇങ്ങനെ രോഗം വരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും രോഗം വരാത്തവരിൽ പൊതുവെ മാനസിക പിരിമുറുക്കങ്ങളോ വിഷാദമോ ഇല്ലായിരുന്നു എന്നും അവർ തെളിയിക്കുകയുണ്ടായി.

അതുകൊണ്ട്, സന്ധിവാത രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കുമ്പോൾ ചികിത്സയോടൊപ്പം മനശ്ശാസ്ത്ര സമീപനവും കൂടി സ്വീകരിക്കുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ വളരെ വേഗം രോഗശമനം ഉണ്ടാകുന്നതാണ്. ആശുപത്രിയിൽ കിടക്കേണ്ടി വരികയുമില്ല.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

Latest News

Corehub Up