National
ചെന്നൈ: സെൻസർ ബോർഡുമായുള്ള ഏഴുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായെത്തുന്ന ജനനായകൻ സിനിമ 23ന് തിയറ്ററുകളിലെത്തും.
സിനിമയുടെ നിർമാണക്കന്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ് വിവരം പുറത്തുവിട്ടത്.
തീയിൽ കുരുത്തത്, കാലാതീതമായത്, യുദ്ധം കടുത്തതാകുന്പോൾ ചരിത്രവും മഹത്തരമാകും -ബംഗളൂരു ആസ്ഥാനമായുള്ള കെവിഎൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു.
23ന് ആയിരത്തോളം തിയറ്ററുകളിലാണ് ജനനായകൻ പ്രദർശിപ്പിക്കുകയെന്ന് തമിഴ്നാട് ഫിലിം ഡിസ്ട്രേബ്യൂട്ടേഴ്സ് അസോസിയേഷൻ അവകാശപ്പെട്ടു.
National
കരൂർ: കരൂർ ദുരന്തത്തെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.
കഴിഞ്ഞ സെപ്റ്റംബർ 27 നുണ്ടായ ദുരന്തത്തിനുശേഷം ആദ്യമായി ജില്ലയിലെത്തിയ വിജയ് വികാരാധീനനായാണ് വേദിയിൽ ആളുകളെ കണ്ടത്. ദുരന്തത്തിനു കാരണം പോലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്നും വിജയ് ആരോപിച്ചു.
തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അത്. ആ ഓര്‍മകള്‍ ഇപ്പോഴും തന്നെ വേട്ടയാടുകയാണ്. “ദുരന്തം നടന്ന ദിവസം പോലീസ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടായിരുന്നെങ്കില്‍ യോഗം റദ്ദാക്കാനോ വാഹനം തടയാനോ അവർക്ക് അധികാരമുണ്ടായിരുന്നുവെങ്കിലും അത് ചെയ്തില്ല. റാലിയിലേക്ക് എത്തിക്കാൻ അവർ ശ്രമിക്കുകയും ചെയ്തു’’-തമിഴ്നാട് മുഖ്യമന്ത്രി ആരോപിച്ചു.
ദുഃഖം താങ്ങാനാകാതെ വീട്ടിൽ തകർന്ന മനസോടെ തുടരുന്പോൾ ഒളിച്ചോടിയെന്ന പരിഹാസമാണ് അന്നത്തെ ഭരണപക്ഷം ഉയർത്തിയത്. നിയമസഭയില്‍ പോലും സ്റ്റാലിന് ഇതിന്റെ പേരിൽ കളിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ അഴിമതി ഭരണം നടത്തിയ ഡിഎംകെയെ ജനങ്ങള്‍ വരും തെരഞ്ഞെടുപ്പുകളിലും പാഠം പഠിപ്പിക്കണമെന്നും വിജയ് പൊതുയോഗത്തിൽ ആഹ്വാനം ചെയ്തു.
കരൂർ: കരൂർ ദുരന്തത്തിന്റെ ഇരകളായ 31 കുടുംബങ്ങളെ ചേർത്തുനിർത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറി.
കഴിഞ്ഞവർഷം സെപ്റ്റംബർ 27 നുണ്ടായ അപകടത്തിൽ 41 പേരാണ് മരിച്ചത്. മകനെ നഷ്ടമായ കെ. ശാന്തി എന്ന വീട്ടമ്മയ്ക്ക് 10 ലക്ഷംരൂപയുടെ സഹായധനവും മുഖ്യമന്ത്രി നൽകി.
Viral
വിമാനയാത്രയ്ക്കിടയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് എയർ ഹോസ്റ്റസ് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുന്നു.
പ്രമുഖ ക്യാബിൻ ക്രൂ അംഗവും ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസറുമായ ഉമ മീനാക്ഷിയാണ് 'ദളപതി' വിജയ്ക്കൊപ്പമുള്ള ഈ അപൂർവ്വ നിമിഷം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.
മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നതിനാൽ തന്റെ അന്നത്തെ ജോലി സമയം ഏറെ സവിശേഷമായി മാറിയെന്ന് ചിത്രത്തിനൊപ്പം ഉമ മീനാക്ഷി കുറിച്ചു.
തന്റെ പതിവ് ശൈലിയിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമൽ വസ്ത്രം ധരിച്ച് ലളിതമായ പുഞ്ചിരിയോടെ നിൽക്കുന്ന വിജയ്യുടെ ചിത്രം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇതൊരു അത്യപൂർവ്വ ഭാഗ്യമാണെന്ന് പലരും കമന്റ് ചെയ്തപ്പോൾ, വിജയ്യുടെ ശാന്തവും വിനയപൂർവ്വവുമായ പെരുമാറ്റത്തെ പ്രശംസിക്കാനും സോഷ്യൽ മീഡിയ മറന്നില്ല.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടയിലാണ് ഈ ചിത്രം പകർത്തിയിട്ടുള്ളത്.
ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് വിജയ് ചർച്ചകൾ നടത്തിയിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പുകൾ നടത്തുന്ന വിജയ്യുടെ ഈ കൂടിക്കാഴ്ചകൾ രാഷ്ട്രീയ നിരീക്ഷകരും ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിച്ചത്.
അതേസമയം, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ ഇരുവിഭാഗത്തിന്റെയും മുൻകൂട്ടിയുള്ള മറ്റ് തിരക്കുകൾ കാരണം കൂടിക്കാഴ്ച താൽക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്ന് കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങുന്ന വഴിയാണ് ഉമ മീനാക്ഷിക്ക് തമിഴ്നാടിന്റെ പ്രിയ നേതാവിനൊപ്പം ചിത്രം പകർത്താൻ അവസരം ലഭിച്ചത്.
സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷവും വിജയ്യുടെ ഓരോ പൊതുവേദികളും ചിത്രങ്ങളും വലിയ രീതിയിലാണ് ഇന്റർനെറ്റിൽ ട്രെൻഡിംഗ് ആയി മാറുന്നത്.