ചമ്പക്കുളം: പാവങ്ങളുടെയും അനാഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് കടന്നുചെന്ന് കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്കിയ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫാ. ജോര്‍ജ് വലിയവീട്ടിലെന്ന് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. ഫാ. ജോര്‍ജ് വലിയവീട്ടിലിന്റെ അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സാഭാത്മക പ്രവര്ത്തരംഗത്തെ മികവിന് സിബി മുക്കാടനെ അവാര്‍ഡ് നല്കി ആദരിച്ചു. ലഹരിവിരുദ്ധ മേഖലയിലെ പ്രവര്‍ത്തനത്തിന് കെ.പി. മാത്യു കടന്തോടിനും ജീവകാരുണ്യപ്രവര്‍ത്തനരംഗത്തെ മികവാര്‍ന്ന പങ്കാളത്തത്തിന് സിസ്റ്റർ ഫ്ളവര്‍ മേരി സിഎംസിക്കും പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു. റെജി ചെറിയാന് എംഎല്‍എ മുഖ്യാതിഥിയായി അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ലിജോ കുഴിപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.