Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JusticeForHer

Video

ആന്ധ്രയെ നടുക്കി ക്രൂരത; സ്ത്രീയെ പരസ്യമായി അക്രമിച്ചും വസ്ത്രം വലിച്ചഴിക്കാൻ ശ്രമിച്ചും സംഘം

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുണ്ടായ ക്രൂരമായ അക്രമസംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കത്തിനും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. നഗരംപാളം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.

നാൽപ്പത്തിയാറുകാരിയായ സ്ത്രീയെ ഒരു സംഘം ആളുകൾ ചേർന്ന് പരസ്യമായി മർദ്ദിക്കുകയും വസ്ത്രം വലിച്ചഴിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സാഹചര്യം. ഡ്രെയിനേജ് പണികൾക്കായി മുനിസിപ്പാലിറ്റി സ്വന്തം ബോർവെൽ നീക്കം ചെയ്തതിനെത്തുടർന്ന് പുതിയൊരെണ്ണം കുഴിക്കാൻ അനുമതി തേടിയെത്തിയതായിരുന്നു പരാതിക്കാരിയായ സ്ത്രീയുടെ കുടുംബം.

ഇതേച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് കൈയാങ്കളിയിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ പോലീസ് കേസെടുക്കുകയും അടിയന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനരോഷം അണപൊട്ടിയത് പോലീസിനെയും സർക്കാരിനെയും കൂടുതൽ സമ്മർദ്ദത്തിലാക്കി. ഭരണകക്ഷിയായ ടിഡിപിയുടെ വാർഡ് സെക്രട്ടറിയടക്കം ഒൻപത് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.

എല്ലാവരെയും ഇതിനകം പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. വിഷയത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് നഗരംപാളം സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാരോപിച്ച് പ്രതിപക്ഷമായ വൈഎസ്ആർസിപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പാർട്ടി പ്രവർത്തകനെതിരെ ഉൾപ്പെടെ കർശന നടപടിയെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും കുറ്റക്കാർക്ക് രാഷ്ട്രീയ സംരക്ഷണം നൽകില്ലെന്നതിന്‍റെ തെളിവാണെന്ന് ഭരണപക്ഷം മറുപടി നൽകി.

സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഏത് ഉന്നതനായാലും നിയമനടപടികളിൽ നിന്ന് ആർക്കും ഒളിച്ചോടാൻ കഴിയില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നു.

Latest News

Corehub Up