വ്യോമസേനാ ഉദ്യോഗസ്ഥന്റെ മുൻ ഭാര്യയായ ഇരുപത്തിനാലുകാരിയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മധ്യപ്രദേശ് സ്വദേശിയായ മൗലവി ഹസ്രത്ത് മൗലവി നാഗ്പൂർ പൊലീസിന് മുന്നിൽ കീഴടങ്ങി.
പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെയാണ് ഇയാൾ ബുധനാഴ്ച രാത്രി സോനേഗാവ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിൽ മുഖ്യപ്രതിയായ അയ്യാസ് മദാരെയും കൂട്ടാളി അമീൻ ഷെയ്ഖും നേരത്തെ തന്നെ പിടിയിലായിരുന്നു.
കോളേജ് സഹപാഠിയായിരുന്ന അയ്യാസ് മദാരെ യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പാനീയത്തിൽ മയക്കുമരുന്ന് കലർത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു.
ശേഷമാണ് മൗലവിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി നിർബന്ധിത നിക്കാഹ് നടത്തിയത്. യുവതിയെ കൈകളിൽ ബലമായി പിടിച്ച് കരയിപ്പിച്ചു കൊണ്ട് മതം മാറ്റാൻ ശ്രമിക്കുന്ന ക്രൂരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ ജനരോഷത്തിന് കാരണമായതും. കേസിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.