Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. S. Chithra

Middle East and Gulf

ദമാമിലെ പ്രവാസലോകത്തിന് സംഗീതത്തിന്‍റെ മധുരം പകർന്ന് കെ.എസ്. ചിത്രയുടെ മെഗാ ഷോ

ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് കലയുടെയും സംഗീതത്തിന്‍റെയും വിരുന്നൊരുക്കി പത്മശ്രീ കെ.എസ്. ചിത്ര നയിച്ച "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ-2025' മെഗാ ഷോ വിജയകരമായി അരങ്ങേറി.

ദമാം ലൈഫ് പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരം അരങ്ങേറിയ പരിപാടിക്ക് ആയിരക്കണക്കിന് സംഗീതപ്രേമികളാണ് സാക്ഷ്യം വഹിച്ചത്. നവയുഗം സാംസ്കാരികവേദി, ഇആർ ഇവന്‍റ്സുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി സൗദി ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തിയത്.

കെ.എസ്. ചിത്രയും സംഘവും ആദ്യമായാണ് ദമാമിൽ ഒരു സമ്പൂർണ സംഗീത പരിപാടി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ഷോയെ ശ്രദ്ധേയമാക്കി. ഇത് പ്രവാസികൾക്കിടയിൽ വലിയ ആവേശമുണർത്തിയിരുന്നു. പരിപാടിക്ക് മുന്നോടിയായി ദമാം വിമാനത്താവളത്തിൽ ചിത്രയ്ക്കും ടീമിനും ഉജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ മികച്ച നർത്തകർ അണിനിരന്ന നൃത്തപരിപാടികളോടെയാണ് മെഗാ ഷോ ആരംഭിച്ചത്. വൈകുന്നേരം ആരംഭിച്ച സംഗീത നിശ, രാത്രി ഏറെ വൈകിയും നീണ്ടുനിന്നു. പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യം വ്യക്തമാക്കി, സംഗീതത്തിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന താളങ്ങൾ ഒരു വേദിയിലേക്ക് കൊണ്ടുവന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ ചിത്ര ആലപിച്ചപ്പോൾ തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞ കരഘോഷത്തോടെഅവ ഏറ്റെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചിത്രയുടെ ശബ്ദമാധുര്യം നേരിൽ ആസ്വദിക്കാൻ സാധിച്ചത് പ്രവാസികൾക്ക് നവ്യാനുഭവമായി.

പിന്നണി ഗായകരായ അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ എന്നിവരും വളരെ മികച്ച വാദ്യോപകരണ കലാകാരന്മാരും ചിത്രയോടൊപ്പം വേദിയിൽ അണിനിരന്നു. ഗാനങ്ങളുടെ തെരഞ്ഞെടുപ്പും അവതരണ രീതിയും ഏറെ ശ്രദ്ധേയമായി. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പഴയ ഗാനങ്ങളും പുതിയ തലമുറയുടെ ഇഷ്ടഗാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതയാത്ര സദസിനെ പിടിച്ചിരുത്തി.

വേദിയിലെ ആദ്യ സംഗീതസ്വരം ഉയർന്ന ക്ഷണം മുതൽ, ഒരു പ്രത്യേക ഊർജം മുഴുവൻ അന്തരീക്ഷത്തിലും പരന്നു. ഓരോ ഗായകനും തന്‍റെ വ്യക്തിമുദ്രയോടെ അവതരിപ്പിച്ച പാട്ടുകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ വേറിട്ട താളം പകർന്നു.

കോവിഡിന് ശേഷമുള്ള കാലയളവിൽ ദമാമിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായിരുന്നു "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ‌'. നവയുഗം സാംസ്കാരികവേദിയുടെയും ഇആർ ഇവന്‍റ്സിന്‍റെയും സംഘാടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഇരിപ്പിട ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും പരിപാടിയുടെ വിജയത്തിന് സഹായകമായി.

"റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ' അടുത്ത കാലത്തൊന്നും മറക്കാനാവാത്ത ഒരു സംഗീതാനുഭവമായി ദമാമിലെ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു. സൗദി അറേബ്യയിൽ വിനോദ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഇത്തരം വലിയ പരിപാടികൾക്ക് ലഭിക്കുന്ന അനുമതി, പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്.

 

Latest News

Corehub Up