Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Salim Kumar

പീരുമേട്ടില്‍ വാഴൂര്‍ സോമന്‍റെ പിന്‍ഗാമിയാകാന്‍ കെ. സലിംകുമാര്‍

തൊടുപുഴ: പീരുമേട്ടില്‍ വാഴൂര്‍ സോമന്‍റെ പിന്‍ഗാമിയാകാന്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനെ കളത്തിലിറക്കാന്‍ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായി. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം 14നു തിരുവനന്തപുരത്ത് പീരുമേട്ടിലെ ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലെയും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

പീരുമേട് എംഎല്‍എയായിരുന്ന വാഴൂര്‍ സോമന്‍റെ വേര്‍പാടിനെ തുടര്‍ന്നു കഴിഞ്ഞ എട്ടു മാസമായി എംഎല്‍എ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിപിഐയുടെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെ. സലിംകുമാറിനെ അങ്കത്തിനിറക്കുന്നത്.

സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ജോസ് ഫിലിപ്പ്, അന്തരിച്ച വാഴൂര്‍സോമന്‍റെ മകനും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ സോബിന്‍ സോമന്‍ എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥി ലിസ്റ്റിലുണ്ടായിരുന്നു. ദീര്‍ഘനാള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ശിവരാമന്‍ മാറിയതോടെയാണ് സലിംകുമാര്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

മണ്ഡലത്തില്‍ 1967-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ഐ. രാജന്‍ ആദ്യ ജനപ്രതിനിധിയായി. 1970-ല്‍ ഇദ്ദേഹം വീണ്ടും ജയിച്ചു. 1977-ല്‍ സിപിഐ സീറ്റ് ഏറ്റെടുത്തു. 1980-ലും സിപിഐക്കായിരുന്നു വിജയം. 1982-ല്‍ സ്വതന്ത്രനായി മത്സരിച്ച കെ.കെ. തോമസിനായിരുന്നു വിജയം.1987-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇദ്ദേഹം വിജയം ആവര്‍ത്തിച്ചു. 1991-ലും മാറ്റമുണ്ടായില്ല. 1996-ല്‍ സിപിഐയിലെ സി.എ. കുര്യന്‍ സീറ്റ് തിരിച്ചുപിടിച്ചു. 2001-ല്‍ ഇ.എം. ആഗസ്തിയിലൂടെ പീരുമേട് വീണ്ടും കോണ്‍ഗ്രസ് പക്ഷത്തായി. 2006-ല്‍ സിപിഐയിലെ ഇ.എസ്.ബിജിമോള്‍ സീറ്റ് തിരിച്ചുപിടിച്ചു. 2011-ലും 2016-ലും ബിജിമോള്‍ വിജയം ആവര്‍ത്തിച്ചു. 2021-ല്‍ വാഴൂര്‍ സോമന്‍ കോണ്‍ഗ്രസിന്‍റെ അഡ്വ. സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

ഏലപ്പാറ, കൊക്കയാര്‍, കുമളി, പീരുമേട്,പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പീരുമേട് മണ്ഡലം.

Latest News

Corehub Up