Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.C.Venugopal

പ്രതീക്ഷിച്ച വിജയം നേടാനാകാത്തവർ നിരാശരാകരുത്; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് കെ.സി.വേണുഗോപാൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്.

വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണണം. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കണം. പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് കെ.സിയും രംഗത്തെത്തിയിരുന്നു.

ചർച്ചകൾക്കൊടുവിൽ വി.ഡി. സതീശനെയാണ് ഹൈക്കമാൻഡ് തെരഞ്ഞെടുത്തത്. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കുറിപ്പ് ശ്രദ്ധനേടുന്നത്.

Kerala

വനിതാ സംവരണം നടപ്പാക്കണം; രാജ്യവ്യാപക പ്രചാരണവുമായി കോൺഗ്രസ്

ന്യൂഡൽഹി: വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് കെ.സി.വേണുഗോപാൽ. വനിതാ സംവരണത്തെ അട്ടിമറിച്ചത് ബിജെപിയാണ്. 543 അംഗ സഭയിൽ മൂന്നിൽ ഒന്ന് സംവരണം നൽകാൻ കേന്ദ്ര സർക്കാർ തയാറാകണം.

വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് പാസാക്കാം എന്നാണ് ബിജെപി കരുതിയത്. ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതിലുള്ള നിരാശ ബിജെപിക്കുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. അതേസമയം രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപിയും.

വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാടിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും അവർ പറഞ്ഞു.

Kerala

അയ്യപ്പന്‍റെ സ്വർണം കട്ടവരെ ജനകീയ കോടതി ശിക്ഷിക്കുന്ന ദിവസമാണിന്ന്: കെ.സി.വേണുഗോപാൽ

ആലപ്പുഴ: അയ്യപ്പന്‍റെ സ്വർണം കട്ടവരെയും ജനങ്ങളെ പ്രളയത്തിൽ മുക്കിക്കൊന്നവരെയും ജനകീയ കോടതി ശിക്ഷിക്കുന്ന ദിവസമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കേരളം ഭരിക്കാൻ ഞാനല്ലാതെ മറ്റാരുണ്ട് എന്ന പിണറായി വിജയന്‍റെ അഹങ്കാരത്തിനെതിരെ കേരളം ഇന്നു വിധിയെഴുതും.

പത്തുവർഷം സഹിച്ചു. ഇനി അഞ്ചുവർഷം കൂടി സഹിക്കാനാകില്ലെന്ന് ജനം തീരുമാനിക്കും. കേരളത്തെ പണം കൊടുത്തു വാങ്ങാമെന്നു ബിജെപി കരുതിയിട്ടുണ്ടെങ്കിൽ അതിനുള്ള തിരിച്ചടിയും ജനം നൽകും. രാവിലെ മുതലുള്ള കനത്ത പോളിംഗ് കേരളത്തിൽ യുഡിഎഫ് തരംഗം അലയടിക്കുമെന്നതിന്‍റെ സൂചനയാണ്.

കേരളത്തെ ദുരിതത്തിൽ മുക്കിയ പ്രളയം മനുഷ്യനിർമിതമായിരുന്നുവെന്ന് ഒരു മന്ത്രി തന്നെ തുറന്നു പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ശബ്ദ‌രേഖ വ്യാജമാണെങ്കിൽ കേസ് കൊടുക്കാത്തത് എന്താണ്. സിപിഎമ്മിലെ തെറ്റായ പ്രവണതകൾക്കെതിരെ എന്നും ശബ്‌ദമുയർത്തിയിരുന്നത് വി.എസ്. അച്യുതാനന്ദൻ ആയിരുന്നു.

വി.എസിന്‍റെ അഭാവത്തിലാണ് ജി.സുധാകരൻ അത്തരം കാര്യങ്ങൾക്കെതിരെ രംഗത്തു വന്നതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ജി.സുധാകരനു വോട്ടു ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിന് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ഓർമയില്ലേ എന്നായിരുന്നു കെ.സിയുടെ മറുപടി.

Kerala

സിപിഎം മതേതര കേരളത്തിന് അപമാനം: കെ.സി.വേണുഗോപാല്‍

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയായ്ക്കെതിരെ സിപിഎം വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഫാത്തിമ തഹ്ലിയയ്ക്കെതിരെ സിപിഎം നടത്തുന്നത് സമാനതകളില്ലാത്ത വര്‍ഗീയ പ്രചാരണമാണ്.

പരാജയ ഭീതി ബാധിച്ച സിപിഎം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഷാഫി പറമ്പിലിന് എതിരെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്‍റെ മറ്റൊരു പതിപ്പാണിത്.

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്‍റേത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്‍റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്.

സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്‍റെയും രാഷ്ട്രീയ പാപ്പരത്തിന്‍റെയും തെളിവാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎമ്മിന്‍റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Kerala

ആഗോള അയ്യപ്പ സംഗമം മറ്റൊരു കൊള്ളയായി : കെ.സി.വേണുഗോപാൽ

കോട്ടയം: നാടിനെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആഗോള അയ്യപ്പ സംഗമം മറ്റൊരു കൊള്ളയായി മാറിയിരിക്കുകയാണ്.

ശബരിമലയിലെ സ്വർണക്കൊള്ളയെ വെള്ള പൂശാനായാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. എന്നാൽ ആ സംഗമം തന്നെ വൻകൊള്ളയായി മാറി. ഇതെല്ലാം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തേണ്ട അവസ്ഥയാണെന്നത് ഗൗരവമായ വിഷയമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

അമ്പലം നടത്തിപ്പിനായി ചുമതലപ്പെടുത്തിയവർ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ ഇവിടെ ഒരു സർക്കാരില്ല. അവരെ പ്രോത്സിഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിശ്വാസികൾ അല്ലാത്തവർ ഭരിക്കുമ്പോൾ അവരുടെ കണ്ണ് സമ്പത്തിൽ മാത്രമാണെന്നതിന്‍റെ തെളിവാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Kerala

എ.കെ. ബാലന്‍റേത് പച്ച വർഗീയത. മുഖ്യമന്ത്രി ഇടപെടണം: കെ.സി. വേണുഗോപാൽ

ആലപ്പുഴ: എ.കെ. ബാലന്‍റെ പ്രസ്താവന തനി വർഗീയത വിളമ്പുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

അത് എ.കെ. ബാലനെ കൊണ്ട് പറയിച്ചതാണെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്‍റെ കാരണം ഉൾക്കൊള്ളണം. എൽഡിഎഫ് കേരള സമൂഹത്തിൽ വർഗീയതയുടെ വിഷം വമിപ്പിക്കുന്നു. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണം. എ.കെ. ബാലന്‍റേത് പച്ച വർഗീയതയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വർണകൊള്ളയുടെ വ്യാപ്തി കൂടുകയാണ്. പദ്മകുമാറിനെതിരെ നടപടി എടുക്കാൻ പാർട്ടി ഇപ്പോഴും തയാറല്ല. എസ്ഐറ്റിക്ക്മേൽ തുടക്കം മുതലേ സമ്മർദ്ദമുണ്ട്. എസ്ഐറ്റി കേരളസർക്കാരിന്‍റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് കോടതി മേൽനോട്ടത്തിലുള്ള വേറൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

ദേശീയപാതയിൽ ഓരോ ദിവസവും വിള്ളലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എൻഎച്ച് 66-ൽ സുരക്ഷാ പരിശോധന നടത്തും. കായംകുളം, ഓച്ചിറ, പായിൽ കുളങ്ങര തുടങ്ങിയ ഇടങ്ങളിൽ പില്ലർ സ്ട്രക്ചർ ആക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.

കേരളത്തിലെ ആരോഗ്യ വകുപ്പിന് നിരന്തരമായി വീഴ്ച സംഭവിക്കുന്നു. അതെല്ലാം മറച്ചുവയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ആശുപത്രികളിൽ സ്റ്റാഫ് ഇല്ല, മരുന്ന് ഇല്ല, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.

കേരളത്തിലെ ചികിത്സ പിഴവുകളിൽ ആവശ്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ല. ഒരു അന്വേഷണത്തിലും ചികിത്സ പിഴവ് ഉണ്ടെന്ന് ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. കുറ്റം മറച്ചു വയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നമ്പർവൺ ആണെന്ന് പറച്ചിൽ മാത്രമാണ്.

ആലപ്പുഴയിൽ എസ്ഡിപിഐ സഹായത്തോടെ മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിഷിപ്പ് നേടാൻ സിപിഎം പരസ്യമായി നടപടി എടുത്തിരിക്കുകയാണ്.

എല്ലാ സ്ഥലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള ക്രമീകരണങ്ങളുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. നിയമസഭാ ഇലക്ഷനിൽ എല്ലാവരും ഒറ്റക്കെട്ടായി മത്സരിക്കും, ജയിക്കും. അതിനുശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Kerala

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചു, പോലീസ് നടപടി ഇരട്ടത്താപ്പ്: കെ.സി. വേണുഗോപാൽ

ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

കേരള പോലീസ് കാണിച്ചത് കാട്ടുനീതിയാണെന്നും പോലീസ് നടപടി ഇരട്ടത്താപ്പാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണ്. ഇപ്പോള്‍ കേരളത്തില്‍ ആകെ പരിരക്ഷ ഉള്ളത് പിണറായി വിജയന് മാത്രമാണ്. ഒരാള്‍ക്കും വിമര്‍ശിക്കാന്‍ കഴിയാത്ത ഒരാളായിട്ട് അദ്ദേഹം മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുന്നതിന് ആരും എതിരല്ല.

ഈ ഒരു കേസില്‍ അദ്ദേഹത്തിന്‍റെ വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി കണ്ടാല്‍ വീട് വളഞ്ഞിട്ട് കൊലക്കേസിലെ പ്രതിയെ പിടികൂടുന്ന പോലെ ഉണ്ട്. എന്താണ് ഉദ്ദേശിക്കുന്നത്?.

ഇത്തരമൊരു കാട്ടാളത്ത സംസ്‌കാരം എവിടെ നിന്നാണ് കിട്ടിയത്. ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണിത്?. ഇവിടെ നരേന്ദ്രമോദിയും അമിത് ഷായും നടത്തുന്ന അതേ കാര്‍ബണ്‍ പതിപ്പാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചെയ്യുന്നത്.

ശബരിമല കേസില്‍ ഡി മണി ഒളിവില്‍ പോയിട്ട് കുറെനാളായല്ലോ, പിടിക്കാന്‍ പറ്റിയോ?. സത്യത്തില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പോലീസിനെ ഉപയോഗിക്കുകയാണ്. നിയമത്തിന് എതിരാണെങ്കില്‍ ആരും എതിര് പറയില്ല. എഐ ഫോട്ടോ ആണെങ്കില്‍ എല്ലാവര്‍ക്കും ബാധകമല്ലേയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.

 

Kerala

ക്രിസ്മസ് ദിനങ്ങളില്‍ പോലും ക്രൈസ്തവർ വേട്ടയാടപ്പെടുന്നു: കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. യുപിയിൽ ക്രിസ്മസിന് സ്കൂളുകൾക്ക് അവധിയില്ല.

അന്നേ ദിവസം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. ഇതു വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കി.

മോദി ഭരണത്തില്‍ രാജ്യം സങ്കുചിത ചിന്താഗതികളിലേക്ക് ചുരുങ്ങി. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നത് തുടര്‍ക്കഥയായിമാറിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

 

 

Kerala

എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

ഇത്തരം വിഷയങ്ങളില്‍ പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം. കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ ഇമേജ് നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു.

കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തില്‍ എടുത്ത ഒരു തീരുമാനമാണിത് എന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest News

Corehub Up