Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCA

കെസിഎ - എൻഎസ്കെ ട്വന്‍റി 20 കിരീടം എറണാകുളത്തിന്; തിരുവനന്തപുരത്തെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എൻഎസ്കെ ട്രോഫി ട്വന്‍റി 20 ടൂർണമെന്‍റിൽ എറണാകുളം ജില്ല ചാമ്പ്യന്മാർ. ഫൈനലിൽ തിരുവനന്തപുരത്തെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ എറണാകുളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

33 റൺസെടുക്കുന്നതിനിടെ തിരുവനന്തപുരത്തിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് ആറാം വിക്കറ്റിൽ ഷോൺ റോജറും ബിജു നാരായണനും ചേർന്നുള്ള 48 റൺസിന്‍റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തെ കരകയറ്റിയത്. ബിജു നാരായണൻ 23 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൃഷ്ണദേവനും ഷോൺ റോജറും ചേർന്നുള്ള 61 റൺസിന്‍റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന്‍റെ സ്കോർ 144ൽ എത്തിച്ചത്.

16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം കൃഷ്ണദേവൻ 33 റൺസെടുത്തു. 41 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 55 റൺസുമായി ഷോൺ റോജർ പുറത്താകാതെനിന്നു. എറണാകുളത്തിന് വേണ്ടി വി. അജിത് നാല് വിക്കറ്റും ആസിഫ് സലാം രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ എറണാകുളത്തിന് തുടക്കത്തിൽ കെ.ആർ. രോഹിതിന്‍റെയും സഞ്ജയ് രാജിന്‍റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വിപുൽ ശക്തിയും ഗോവിന്ദ് ദേവ് പൈയും ചേർന്ന് എറണാകുളത്തിന്‍റെ വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേർന്ന് 92 റൺസ് കൂട്ടിച്ചേർത്തു.

49 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സുമടക്കം 59 റൺസെടുത്ത് വിപുൽ ശക്തി പുറത്തായി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ഗോവിന്ദ് ദേവ് പൈ ടീമിനെ 19.2 ഓവറിൽ വിജയത്തിലെത്തിച്ചു. 44 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 56 റൺസുമായി ഗോവിന്ദ് പുറത്താകാതെ നിന്നു. തിരുവനന്തപുരത്തിന് വേണ്ടി വിജയ് എസ്. വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിപുൽ ശക്തിയാണ് ടൂർണമെന്‍റിലെ താരം. മികച്ച ബാറ്റർ മുഹമ്മദ് അസറുദ്ദീനെയും മികച്ച ബൗളറായി അഭിജിത്ത് പ്രവീണിനെയും തെരഞ്ഞെടുത്തു. വി. അജിത്താണ് ഫൈനലിലെ മികച്ച താരം.

Kerala

രഞ്ജി: മഹാരാഷ്ട്രയ്ക്കെതിരേ പിടിമുറുക്കി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്‍റെ ആദ്യദിനം അവസാനിച്ചപ്പോൾ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസ് എന്ന നിലയിലാണ്.

ഗംഭീര തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഓവറിലെ നാല്, അഞ്ച് പന്തുകളിൽ വിക്കറ്റ് പിഴുത എം.ഡി.നിധീഷ് മഹാരാഷ്ട്രയെ പ്രതിരോധത്തിലാക്കി. പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് നേടിയത്.

ഇന്നിംഗ്സിന്‍റെ രണ്ടാം ഓവറിൽ അർഷിൻ കുൽക്കർണിയും (പൂജ്യം), നാലാം ഓവറിൽ ക്യാപ്റ്റൻ അൻകിത് ബാവ്‌നെയും (പൂജ്യം) പുറത്തായതോടെ മഹാരാഷ്ട്രയുടെ സ്കോർ അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി. സ്കോർ 18-ൽ നിൽക്കേ 12 റൺസ് നേടിയ സൗരഭ് നവാലെ കൂടി വീണതോടെ മത്സരത്തിൽ കേരളം പിടിമുറുക്കി.

എന്നാൽ ആറാം വിക്കറ്റിൽ ഋതുരാജ് ഗെയ്‌വാദും ജലജ് സക്സേനയും ഒത്തുചേർന്നതോടെ മഹാരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവന്നു. 91 റൺസ് നേടിയ ഋതുരാജിനെയും 49 റൺസ് നേടിയ സക്സേനയെയും മടക്കി മത്സരം കേരളം വീണ്ടും വരുതിയിലാക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർത്തു.

കളിനിർത്തുമ്പോൾ രാമകൃഷ്ണ ഗോഷ് (11), വിക്കി ഒസ്വാൾ (10) എന്നിവരാണ് ക്രീസിൽ. കേരളത്തിനായി എം.ഡി. നിധീഷ് നാലും എൻ. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Latest News

Corehub Up