Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KTet

കെ-ടെറ്റ്: യോഗ്യതാമാര്‍ക്കിൽ ഇളവുകൾ വേണമെന്ന് കെഎസ്എസ്ടിഎഫ്

കോട്ടയം: ആര്‍ടിഇ ആക് ട് നിലവില്‍ വരുന്നതിന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കിയുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രത്യേക പരീക്ഷയുടെ മൂല്യനിര്‍ണയത്തിലും യോഗ്യതാ മാര്‍ക്കിന്‍റെ മിനിമം പരിധിയിലും ഇളവുകള്‍ വേണമെന്നും ഇതു സംബന്ധിച്ച് അടിയന്തരമായി ഉത്തരവിറക്കണമെന്നും കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ്) ആവശ്യപ്പെട്ടു.

നിലവില്‍ കെ-ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന് 60 ശതമാനവും സംവരണ വിഭാഗങ്ങള്‍ക്ക് 55 ശതമാനവുമാണ് യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ 20 മുതല്‍ 25 വര്‍ഷത്തോളമായി സര്‍വീസിലുള്ള അധ്യാപകര്‍ക്ക് പാസ് മാര്‍ക്ക് 60 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കണമെന്നും കെഎസ്എസ്ടിഎഫ് ആവശ്യപ്പെട്ടു.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്കായുള്ള പരീക്ഷയില്‍ യോഗ്യതാ മാര്‍ക്കില്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഇളവുകള്‍ കേരളവും മാതൃകയാക്കണം.

ഇത് ഒരു മത്സരപരീക്ഷയല്ല, മറിച്ച് അധ്യാപകന്‍റെ അഭിരുചി പരിശോധിക്കുന്ന ഒരു ടെസ്റ്റ് മാത്രമാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിലവിലില്ലാതിരുന്ന ഒരു യോഗ്യത പിന്നീട് അടിച്ചേല്‍പ്പിക്കുമ്പോള്‍, പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന അധ്യാപകര്‍ക്ക് മാര്‍ക്ക് ഇളവ് അനുവദിക്കുന്നത് സാമൂഹ്യനീതിയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്‍റ് ഡോ. നോയല്‍ മാത്യൂസും ജനറല്‍ സെക്രട്ടറി പോരുവഴി ബാലചന്ദ്രനും ആവശ്യപ്പെട്ടു.

Kerala

കെ-ടെറ്റ്: സമാനമായ ഉയർന്ന യോഗ്യതയുള്ള ദിവസവേതനാധ്യാപകരുടെ ശന്പള കുടിശിക നൽകും

തിരുവനന്തപുരം: കെ-ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതയുള്ള ദിവസവേതന അധ്യാപകരുടെ ശന്പള കുടിശിക നൽകുമെന്നു മന്ത്രി വി. ശിവൻകുട്ടി.

കെ-ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളുള്ള (സെറ്റ്, നെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി) അധ്യാപകർക്ക് 2025 ഒക്ടോബർ 31 വരെയുള്ള ദിവസവേതന കുടിശിക നൽകും. നിശ്ചിത കെ-ടെറ്റ് യോഗ്യതയില്ല എന്ന കാരണത്താൽ തടഞ്ഞുവച്ച വേതനം, ഓരോ കേസും പ്രത്യേകം പരിശോധിച്ച് നൽകുന്നതിന് അനുമതി നൽകി.

കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച അധ്യാപകർക്ക് ഇനി മുതൽ കെ-ടെറ്റ് കാറ്റഗറി രണ്ടു നേടുന്നതിൽനിന്ന് ഒഴിവു നൽകി. ഇതുസംബന്ധിച്ച 2018 മാർച്ച് ഒൻപതിലെ സർക്കുലർ വ്യവസ്ഥകൾ തുടർന്നും നിലനിൽക്കും.

ഈ തീരുമാനങ്ങൾ സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിട്ടുള്ള റിവ്യു പെറ്റീഷനിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Education

കെ-ടെറ്റ്: മാർച്ച് ഏഴുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https:// ktet.kerala.gov.in വെബ്‌പോർട്ടൽ വഴി 26 മുതൽ മാർച്ച് ഏഴുവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala .gov.in, https:// pareekshabhavan .kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Kerala

കെ -ടെറ്റ്: അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്ന് കെപിഎസ്ടിഎ

പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.    

 സുപ്രീംകോടതിവിധിയുടെ മറപിടിച്ച് കേരളത്തിലെ ഇടതുസർക്കാർ  അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉത്തരവാണു പുറപ്പെടുവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലി ഇല്ലാതാക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ കേരള സർക്കാർ ഇതുവരെ തയാറായിട്ടില്ല.

കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി ദിവസങ്ങൾക്കകം അപ്പീൽ നൽകുകയും സിറ്റിംഗിനു ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെ നിയമിക്കുകയും ചെയ്യുന്ന സർക്കാരാണു പതിനായിരക്കണക്കിന് അധ്യാപകരുടെ ജീവിതംതന്നെ ഇരുട്ടിലാക്കുന്ന ഉത്തരവിനെതിരേ മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽപോലും സമർപ്പിക്കാതെ, അധ്യാപകരുടെ ആകെയുള്ള പ്രമോഷനായ ഹെഡ്മാസ്റ്റർതസ്തിക പോലും നിഷേധിച്ച് ഉത്തരവിറക്കിയത്. 

കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് അധ്യാപകദ്രോഹ നടപടികൾമാത്രം നടത്തിവരുന്ന ഇടതുസർക്കാർ ഇനിയെങ്കിലും അധ്യാപകരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ്, ക്രിമിനലുകളോടു കാണിക്കുന്ന നീതിയെങ്കിലും അധ്യാപകരോടു കാണിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.  കരിനിയമത്തിനെതിരേ സമരരംഗത്തിറങ്ങുമെന്നും നീതിപീഠത്തെ സമീപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.പ്രസിഡന്‍റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനി വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനൂജ എന്നിവർ പ്രസംഗിച്ചു.

Education

കെ-ടെറ്റ്: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി ഏഴുവരെ നീട്ടി.

കൂടാതെ ഡിസംബർ 22 മുതൽ 30 വരെ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരം ജനുവരി ഏഴുവരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും.

അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകി ഓൺലൈനായി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ‘APPLICATION EDIT’ എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ അപേക്ഷയിലെ വിവരങ്ങൾ തിരുത്താം.

Latest News

Corehub Up