ന്യൂഡൽഹി: വനിതാ എംപിമാർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയുടെ വർഷകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 13നാണ് നിലവിലെ സമ്മേളനം അവസാനിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ച സമയത്താണ് ചേംബറിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃണമൂൽ വിമതരും നിലവിൽ എൻസിപിഐ ഭാരവാഹികളുമായ മിതാലി ഭാഗ്, ശതാബ്ദി ഖോയ്, കാഘോലി ഘോഷ് ദസ്തിദാർ എന്നീ വനിതാ എംപിമാരും കല്യാൺ ബാനർജിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയായിരുന്നു.
തർക്കത്തിനിടെ കല്യാൺ ബാനർജി തങ്ങളോട് മോശമായി സംസാരിച്ചെന്നും അധിക്ഷേപിച്ചെന്നും കാട്ടി വനിതാ എംപിമാർ സ്പീക്കർ ഓം ബിർളയ്ക്ക് നേരിട്ട് പരാതി നൽകിയിരുന്നു. തുടർന്നാണ് സ്പീക്കർ നടപടിയെടുത്തത്.