കോട്ടയം: കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് നിയമസഭ തെരഞ്ഞെടുപ്പിനുള്ള അവകാശപത്രിക പുറത്തിറക്കി.
റവന്യു ഭൂമിയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവര്ക്കെതിരേ കേസെടുക്കില്ലെന്ന നയപരമായ തീരുമാനം എടുക്കണം. സംസ്ഥാനത്തെ വന, റവന്യു ഭൂമി അതിര്‍ത്തികളില്‍ 100 മീറ്റര്‍ വീതിയില്‍ വനത്തിനുള്ളിലേക്ക് മരങ്ങളും കുറ്റിക്കാടുകളും പൂര്‍ണമായും നീക്കംചെയ്തു വിസ്ത ക്ലിയറന്‍സ് നടത്തി അതിനു മധ്യത്തിലൂടെ ഹാങ്ങിംഗ് ഫെന്‍സിംഗും കിടങ്ങുകളും നിര്‍മിക്കുക, വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നല്കുന്ന ആശ്വാസധനത്തിനു പകരം മോട്ടോര്‍ ആക്സിഡന്റ് നിയമം നിഷ്കര്‍ഷിക്കുന്നതുപോലെ പ്രത്യേകം കേസുകള്‍ പരിഗണിച്ച് നഷ്ടപരിഹാരം നിജപ്പെടുത്തുക എന്നിങ്ങനെ കാര്‍ഷിക മേഖലയെ പുനരുജീവിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങൾ കിഫ മുന്നോട്ടു വയ്ക്കുന്നു.
ഉത്പാദനച്ചെലവും ചെലവിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവില നിശ്ചയിക്കുക, റബറിന് 250 രൂപ, തേങ്ങ പൊളിച്ചതിന് 70 രൂപ, നെല്ല് 35 രൂപ തുടങ്ങിയ താങ്ങുവിലകൾ നിശ്ചയിക്കുക. പാട്ടകൃഷി അനുവദിക്കുക, ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് ഉയര്‍ത്തുക, ബഫര്‍ സോണ്‍ റദ്ദ് ചെയ്യുക, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ പരിധി ഉയര്‍ത്തി പലിശനിരക്ക് കുറയ്ക്കുക, ചെറുകിട കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ അവകാശ പത്രികയില്‍ ഉന്നയിക്കുന്നു.
പത്രസമ്മേളനത്തില്‍ ചെയര്മാന് അലക്സ് ഒഴുകയില്‍, ജോസ് ജെ. ചെരുവില്‍, തോംസണ്‍ കെ. ജോര്‍ജ്, കെ.കെ. വിദ്യാധരന്, ടോം വര്‍ഗീസ്, സിജു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.