Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingHaakonVIII

Europe

നോർവേയുടെ പുതിയ രാജാവായി ഹാക്കോൺ എട്ടാമൻ അധികാരമേറ്റു

ഓസ്‌ലോ: നോർവേയുടെ പുതിയ രാജാവായി ഹാക്കോൺ എട്ടാമൻ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാജ്യത്തിന്‍റെ പാർലമെന്‍റായ സ്റ്റോർട്ടിംഗിൽ നടന്ന ചടങ്ങിലാണ് 53 വയസുകാരനായ ഹാക്കോൺ ഭരണഘടനാപരമായ പരമാധികാര പദവി ഏറ്റെടുത്തത്.

പിതാവ് ഹാറാൾഡ് അഞ്ചാമന്‍റെ വിയോഗത്തെ തുടർന്നാണ് അധികാര കൈമാറ്റം. ദീർഘനാളായി വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ഹാറാൾഡ് അഞ്ചാമൻ കഴിഞ്ഞ ആഴ്ചയാണ് അന്തരിച്ചത്.

കൊട്ടാരത്തിൽനിന്ന് പാർലമെന്‍റിലെത്തിയ പുതിയ രാജാവിനെ പാർലമെന്‍റ് സ്പീക്കർ മസൂദ് ഘരഖാനി സ്വീകരിച്ചു.

തുടർന്ന് പാർലമെന്‍റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ രാജ്യത്തിന്‍റെ ഭരണഘടനയും നിയമങ്ങളും സംരക്ഷിച്ച് ഭരണം നടത്തുമെന്ന് ഹാക്കോൺ എട്ടാമൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ഹാറാൾഡ് അഞ്ചാമന് ഔദ്യോഗിക വിടവാങ്ങൽ സെപ്റ്റംബർ ഒമ്പതിന്

അന്തരിച്ച ഹാറാൾഡ് അഞ്ചാമൻ രാജാവിന്‍റെ മൃതദേഹം റോയൽ പാലസിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.

ലോകനേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകൾ സെപ്റ്റംബർ ഒമ്പതിന് നടക്കും.

സത്യപ്രതിജ്ഞാ ചടങ്ങിൽ മെറ്റെ-മാരിറ്റ് രാജ്ഞി പങ്കെടുത്തില്ല

പുതിയ രാജാവിന്‍റെ ഭാര്യയും രാജ്ഞിയുമായ മെറ്റെ-മാരിറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

കഴിഞ്ഞ ജൂണിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്ന മെറ്റെ-മാരിറ്റിന് തുടർചികിത്സയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.

പുതിയ അധ്യായത്തിലേക്ക് നോർവേ

നൂറ്റാണ്ടുകളോളം പഴക്കമുള്ള രാജപാരമ്പര്യമാണ് നോർവേയ്ക്കുള്ളത്. 1905ൽ സ്വീഡനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ജനഹിതപരിശോധനയിലൂടെയാണ് രാജ്യത്ത് ഭരണഘടനാപരമായ രാജവാഴ്ച തുടരാൻ തീരുമാനിച്ചത്.

രാജ്യത്തിന്‍റെ ഭരണനിർവഹണ അധികാരം ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെങ്കിലും നയതന്ത്രരംഗത്തും അന്താരാഷ്ട്ര വേദികളിൽ നോർവേയെ പ്രതിനിധീകരിക്കുന്നതിലും രാജകുടുംബം പ്രധാനപ്പെട്ട ഔദ്യോഗിക പങ്ക് വഹിക്കുന്നു.

ജനപ്രിയനായ ഭരണാധികാരിയായിരുന്ന ഹാറാൾഡ് അഞ്ചാമന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖത്തിലാഴുമ്പോൾ, പുതിയ രാജാവ് ഹാക്കോൺ എട്ടാമന്‍റെ നേതൃത്വത്തിൽ നോർവേ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്.

Latest News

Corehub Up