കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് അന്വേഷണം തുടങ്ങി.
ഐ പാക് തലവൻ പ്രതീക് ജയിനിന്റെ വസതിയിൽനിന്ന് രേഖകൾ കാണാതായ സംഭവത്തിൽ പങ്കുള്ള ഇഡി ഉദ്യോഗസ്ഥരെയാണ് പോലീസ് ആദ്യം തെരയുന്നത്.
ഇന്നലെ രാവിലെ ഷേക്ക്സ്പിയർ സരണി പോലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ ജയ്നിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങളും ഡിവിആർ റിക്കാർഡിംഗുകളും ശേഖരിച്ചു. ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയൽ പ്രക്രിയ പൂർത്തിയായാൽ ഉടനെ ആരോപണവിധേയർക്ക് നോട്ടീസ് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.